എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട എരുമേലിയിലെ ക്രമീകരണങ്ങളില്‍ പറ്റിയ വീഴ്ചകള്‍ അടിയന്തരമായി പരിഹരിക്കാന്‍ പഞ്ചായത്തു ഹാളി ല്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ ആര്‍ഡിഒ സാവിത്രി അന്തര്‍ജ്ജനം കര്‍ശന നിര്‍ദ്ദേശം നല്കി. തീര്‍ത്ഥാടന പാതയിലെ വഴിവിളക്കുകള്‍, സൈന്‍ ബോര് ഡുകള്, മുന്നറിയിപ്പ് ബോര് ഡുകള് തുടങ്ങി വിവിധ കാര്യങ്ങളില്‍ പഞ്ചായത്തും പിഡബ്ലൂഡിയും കടുത്തഅനാസ്ഥ കാട്ടിയതായി അവര്‍ ചൂണ്ടിക്കാട്ടി. തീര്‍ത്ഥാടക സുരക്ഷയെ സംബന്ധിച്ച് പോലീസ് നല്കിക്കൊണ്ടിരുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
സിസിടിവി ക്യാമറകള്‍ കാര്യക്ഷമല്ല. ഓരുങ്കല്‍ കടവിലെ ശൗചാലയം പ്രവര്‍ത്തിക്കുന്നില്ല. വലിയതോട് മലിനീകരണം തടയല്‍, തീര്‍ത്ഥാടന കാര്യങ്ങളില്‍ വനംവകുപ്പിന്റെ നിസ്സഹകരണം, ദേവസ്വം ബോര്‍ഡിലെ ഭക്ഷണത്തിന്റെ ശോചനീയാവസ്ഥ തുടങ്ങി നിരവധി കാര്യങ്ങളിലാണ് ആര്‍ഡിഒ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കണ്ണിമലയില്‍ ക്രാഷ് ബാരിയര്‍ സ്ഥാപിക്കുക, പഞ്ചായത്ത് ലൈസന്‍സ് കൊടുക്കാത്ത താത്കാലിക കടകള്‍ക്ക് വൈദ്യുതി നല്‍കിയത് എന്നിവയും ആര്‍ഡിഒയുടെ വിമര്‍ശനത്തിന് പാത്രമായി. പാര്‍ക്കിങ് ഗ്രൗണ്ടുകളിലെ ശോചനീയാവസ്ഥ, സേഫ് സോണ്‍ പദ്ധതിക്കായുളള ഫണ്ട്, ആശുപത്രി സേവനം, ഭക്ഷണ സാധനങ്ങളുടെ ഗുണ- വില – നിലവാരം, ജോലിക്കാരുടെ തിരിച്ചറില്‍ കാര്‍ഡ്, കുപ്പിവെള്ളത്തിന്റെ വില, പേട്ടതുള്ളല്‍ പാതയിലെ വണ്‍വേ സംവിധാനം അടക്കം തീര്‍ത്ഥാടന ക്രമീകരണങ്ങളില്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാകണമെന്നും അവര്‍ പറഞ്ഞു. യോഗത്തില്‍ വിവിധ വകുപ്പുമേധാവികള്‍, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: