കൊച്ചി: പക്ഷിപ്പനി പടര്‍ന്ന് താറാവുകള്‍ ചത്തതോടെ കോഴിവ്യാപാര മേഖലയില്‍ പ്രതിസന്ധി രൂക്ഷമായി. ഇറച്ചിക്കോഴിയും മുട്ടയും 90ശതമാനവും തമിഴ് നാട്ടില്‍ നിന്നുമാണ് വരുന്നത്.എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് ഇറച്ചികോഴികള്‍ കടത്തിവിടാത്തതാണ് വ്യാപാരികളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.കോഴിമുട്ട, കോഴിഇറച്ചി വില്പന അധികൃതര്‍ നിരോധിച്ചതിനാല്‍ കോഴി വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
എന്നാല്‍ ആരോഗ്യവകുപ്പിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലെ പരാജയമാണ് ആലപ്പുഴയില്‍ താറാവുകള്‍ ചത്തൊടുങ്ങുന്നതിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.
തമിഴ്നാട്ടിലെ കുംഭകോണത്താണ് താറാവ് കൃഷി കൂടുതല്‍ നടക്കുന്നത്.എന്നാല്‍ ഇവിടങ്ങളില്‍ നിലവില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേരളത്തില്‍ ആലപ്പുഴയില്‍ മാത്രമായി പക്ഷിപ്പനി പടര്‍ന്നുപിടിക്കാന്‍ കാരണമെന്തെന്ന് വ്യക്തമായ കാരണങ്ങള്‍ നല്കാന് അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞവര്‍ഷവും നവംമ്പര്‍-ഡിസംബര്‍ മാസങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു.ഈ മാസങ്ങളില്‍ പൊതുവെ പകല്‍ സമയങ്ങളില്‍ ചൂടിന്റെ ഊഷ്മാവ് കുറയുന്നത് ബാക്ടീരികള്‍ അന്തരീക്ഷത്തില്‍ പടര്‍ന്നു പിടിക്കാന്‍ കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
തമിഴ്നാടിന്റെ കോഴിയും മുട്ടയും വേണ്ടങ്കില്‍ കേരളത്തിലേക്ക് അരിയും പച്ചക്കറിയും നല്‍കുന്നത് നിര്‍ത്തണമെന്ന് തമിഴ്നാട്ടിലെ വ്യാപാരികള്‍.പക്ഷിപ്പനിയുടെ പേരിലാണ് കേരളത്തിലേക്ക് കോഴിയും മുട്ടയും കയറ്റുമതി ചെയ്യുന്നത് സംസ്ഥാനം വിലക്കിയിരിക്കുന്നത്.
ആലപ്പുഴയിലെ പുറക്കാട് വട്ടക്കായല്‍. തലവടി,കൈനകരി എന്നിവിങ്ങളിലും കോട്ടയം ജില്ലയിലെ അയ്മനത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. ഇവിടങ്ങളില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവലുളള വളര്‍ത്തു പക്ഷികളെ ചുട്ടുകൊല്ലണമെന്നാണ് നിര്‍ദ്ദേശം.കേരള വിപണി നിഷേധിച്ചതിനാല്‍ കോഴിവ്യാപാര മേഖലയില്‍ തമിഴ്നാടിന് പ്രതിദിനം 10 കോടിയുടെ നഷ്ടമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു മുട്ടക്ക് മൂന്നര രൂപയാണ് ചില്ലറ മാര്‍ക്കറ്റിലെ വില. പ്രൈമറി ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് പോഷകാഹാരം നല്‍കുന്നതിന്റെ ‘ഭാഗമായി കോഴിമുട്ടയും പാലും സംസ്ഥാന സര്‍ക്കാര്‍ നല്‍കാറുണ്ട്.
നാമക്കലില്‍ നിന്നാണ് കോഴിയും മുട്ടയും കേരളത്തിലെത്തുന്നത്. ചില്ലറ വിപണിയില്‍ പലയിടത്തും മുട്ട കിട്ടാറില്ല.മൂന്നര രൂപ രൂപമുടക്കണം… കോഴിമുട്ടയോടൊപ്പം ഇറച്ചിക്കോഴിക്കും വില കുത്തനെ കയറ്റി തമിഴ്നാട് കേരളത്തെ കൊള്ളയടിക്കുന്നുണ്ട്. ബ്രോയ്ലര്സ കോഴിക്ക് ചില്ലറ വിപണിയില്‍ 170 രൂപയാണ് ഇപ്പോഴത്തെ വില. 130-140 രൂപയില്‍ നിന്നാണ് ഈ കുതിച്ചു ചാട്ടം. നൂറു രൂപയുണ്ടായിരുന്ന ലെഗോണിന് 130 രൂപയും ഈടാക്കുന്നു. തമിഴ്നാട്ടില്‍ ഉദ്പാദിപ്പിക്കുന്ന ഇറച്ചിക്കോഴികളെ കുറിച്ചു ആക്ഷേപം ഏറെയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: