ന്യൂദല്‍ഹി : കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ ഉള്‍പ്പടെ 11 പേര്‍കൂടി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. വന്‍ ഹര്‍ഷാരവത്തോടെയാണ് മറ്റ് അംഗങ്ങള്‍ പരീഖറെ സത്യവാചകം ചൊല്ലാനായി സ്വാഗതം ചെയ്തത്. ഹിന്ദിയിലാണ് പരീഖര്‍ സത്യവാചകം ചൊല്ലിയത്. 11 രാജ്യസഭാംഗങ്ങളില്‍ 10 പേര് ഉത്തര്‍പ്രദേശില്‍ നിന്നും ഒരാള്‍ ഉത്തരാഖണ്ഡില്‍ നിന്നുമാണ്.
സമാജ്വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവ്, ഉത്തര്‍പ്രദേശ് മന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അസംഖാന്റെ ഭാര്യ തസീന്‍ ഫാത്തിമ, മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകന് നീരജ് ശേഖര്‍, കൂടാതെ രവി പ്രകാശ് വര്‍മ്മ, ജാവേദ് അലി ഖാന്, ചന്ദ്രപാല്‍ സിംങ് യാദവ് എന്നിവരും രാജ്യസഭാംഗമായി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു.
ഇതു കൂടാതെ ബിഎസ്പി പാര്‍ട്ടി നേതാക്കളായ രാജറാം, വീര്‍ സിംങ്, കോണ്‍ഗ്രസിനെ പി.എല്‍. പുനിയ എന്നിവരും ചുമതലേറ്റു. ഉത്തരാഖണ്ഡില്‍ നിന്നും കോണ്‍ഗ്രസിന്റെ മനോരമ ദോബരിയല് ശര്‍മ്മയാണ് സത്യപ്രതിജ്ഞ ചെയ്്തത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: