ന്യൂദല്‍ഹി: 200 ലധികം ഭാരതീയ മത്സ്യത്തൊഴിലാളികള്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയിലാണെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ലോക്സഭയെ അറിയിച്ചു. 2014 ജൂലൈ 1ന് പാക്കിസ്ഥാന് നല്കിയ വിവരമനുസരിച്ച് 210 ഭാരതീയ മത്സ്യത്തൊഴിലാളികളും ഭാരതീയരെന്ന് സംശയിക്കപ്പെടുന്ന 37 മത്സ്യത്തൊഴിലാളികളും അവരുടെ കസ്റ്റഡിയിലുണ്ട്.
കൂടാതെ 740 ഭാരതീയ മത്സ്യബോട്ടുകളും പാക് കസ്റ്റഡിയിലുണ്ട്. 2014 നവംബര്‍ 19ന് പാക് അധികൃതര്‍ നല്കിയ വിവരമനുസരിച്ച് 61 ഭാരതീയ മത്സ്യത്തൊഴിലാളികളും 11 ബോട്ടുകളും കസ്റ്റഡിയിലുണ്ടെന്നാണ് വ്യക്തമാകുന്നത്. 82 വള്ളങ്ങളും 38 ഭാരതീയ മത്സ്യത്തൊഴിലാളികളും അതിര്‍ത്തി ലംഘിച്ചതിന് കസ്റ്റഡിയിലുണ്ടെന്ന് ശ്രീലങ്ക 2014 നവംബര്‍ 24ന് നമ്മെ അറിയിച്ചിട്ടുണ്ട്.
ഇറാന്, ബംഗ്ലാദേശ്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ യഥാക്രം 30, 70, മൂന്ന് ഭാരതീയ മത്സ്യത്തൊഴിലാളികളും ബോട്ടുകളും തടഞ്ഞു വയ്ക്കപ്പെട്ടിട്ടുണ്ട്. കൊളംബോ കോടതി വധശിക്ഷയ്ക്ക് വിധിച്ച് അഞ്ച് ഭാരതീയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി തിരിച്ചെത്തിക്കാന്‍ നമുക്ക് സാധിച്ചെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: