പത്തനംതിട്ട: ശബരിമലയിലേക്ക് പോകുന്ന അയ്യപ്പന്മാരുടെ സുരക്ഷയ്ക്കുവേണ്ടി നടപ്പാക്കുന്ന സേഫ് സോണ്‍ പദ്ധതിയെ ഒന്നാകെ അട്ടിമറിച്ചുകൊണ്ട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് ശബരിമല അയ്യപ്പസേവാ സമാജം ദേശീയ ഉപാദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
അയ്യപ്പന്മാരുടെ വാഹനങ്ങള്‍ക്ക് ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനും വാഹന ഗതാഗതം സുഗമമാക്കുന്നതിനും വേണ്ടി വളരെ അനുകരണീയവും പ്രശംസനീയവുമായ നിലയില്‍ കഴിഞ്ഞ 2 വര്‍ഷമായി നടപ്പിലാക്കിയിട്ടുള്ള പദ്ധതിയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സോണ്‍. ഈ പദ്ധതിപ്രകാരം അനുവദിച്ചിട്ടുള്ള ഉദ്യോഗസ്ഥന്മാരുടെയും വാഹനങ്ങളുടെയും എണ്ണം അകാരണമായി വെട്ടിക്കുറച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിറക്കിയതോടെ അയ്യപ്പന്മാരുടെ വാഹന ഗതാഗതം നിയന്ത്രിക്കുവാന്‍ ആവശ്യമായ പെട്രോളിംഗ് ഇല്ലാതായിരിക്കുകയാണ്.
അപകട സ്ഥലങ്ങളില്‍ ഉടനെ എത്തിച്ചേരാന്‍ ഉദ്യോഗസ്ഥരോ വാഹനങ്ങളോ ഇല്ല. നിലയ്ക്കലിനു സമീപം ഇലവുങ്കല്‍ എന്ന സ്ഥലത്ത് ഒരു എയ്ഡ്പോസ്റ്റ് മാത്രമായി സേഫ്സോണ്‍ പദ്ധതി ചുരുങ്ങി. ഇതുമൂലം അയ്യപ്പന്മാര്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വലിയൊരു സൗകര്യവും സേവനവുമാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് കുമ്മനം ചൂണ്ടിക്കാട്ടി.
ഈ ഉത്തരവിന്റെ ഫലമായി വാഹന അപകടങ്ങളില്‍പ്പെടുന്ന അയ്യപ്പന്മാര്ക്ക് വേണ്ട സഹായം ലഭിക്കാത്തതു മൂലം മണിക്കൂറുകളോളം അപകട സ്ഥലത്ത് അവര്‍ കഷ്ടപ്പെടുന്നു. പോലീസ് വകുപ്പും മോട്ടോര്‍ വാഹന വകുപ്പും തമ്മിലുള്ള തര്‍ക്കവും കിടമത്സരവും മൂലമാണ് സേഫ് സോണ്‍ പദ്ധതി നിര്വ്വീര്യമായത്. രണ്ട് വകുപ്പുകളുടെ കിടമത്സരം അയ്യപ്പന്മാരുടെ ജീവന് പന്താടിക്കൊണ്ടാവരുത്. അടിയന്തരമായി ഉത്തരവ് പിന്‍വലിച്ചും ഉദ്യോഗസ്ഥരെ വീണ്ടും നിയോഗിച്ചും സേഫ്സോണ്‍ പദ്ധതി കാര്യക്ഷമമാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: