ആലപ്പുഴ: പക്ഷിപ്പനി പ്രതിരോധ മരുന്ന് ജില്ലയില്‍ കിട്ടാനില്ല. രോഗം സ്ഥിരീകരിച്ച് മൂന്നുദിവസമായിട്ടും രോഗ ബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് മുന്‍കരുതലായി നല്‍കേണ്ട പ്രതിരോധ മരുന്ന് എത്തിയിട്ടില്ല. താറാവ് കര്‍ഷകര്‍ക്കും പ്രതിരോധ മരുന്നുകള്‍ നല്കാന് കഴിഞ്ഞിട്ടില്ല. പതിനായിരക്കണക്കിന് താറാവുകളുമായി നേരിട്ട് ഇടപെടുന്ന കര്‍ഷകര്‍ക്കും കുടുംബങ്ങള്‍ക്കും പ്രതിരോധ മരുന്ന് നല്‍കാത്തത് ഗുരുതര വീഴ്ചയാണ്.
പ്രതിരോധ മരുന്ന് കഴിക്കാത്തതിനാല്‍ ഉദ്യോഗസ്ഥരും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫീല്‍ഡില്‍ ഇറങ്ങാന്‍ തയ്യാറാകുന്നില്ല. ചുരുക്കത്തില്‍ പക്ഷിപ്പനി സ്ഥീരീകരിച്ച് ദിവസങ്ങളായിട്ടും ആലപ്പുഴ ജില്ലയില്‍ യാതൊരുവിധ പ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പ്രതിരോധ മരുന്നുകള്‍ അടിയന്തരമായി എത്തിക്കുമെന്ന് പ്രഖ്യാപിക്കുന്നതല്ലാതെ ക്രീയാത്മകമായ യാതൊരു നടപടിയും ഉണ്ടാകുന്നില്ല. നേരത്തേ സൂക്ഷിച്ചിരുന്ന 2,000 ഓസിറ്റോവിര് ഗുളികകളാണ് നിലവില്‍ ഉണ്ടായിരുന്നത്. ഒരാള്‍ക്ക് 10 ഗുളികകള്‍ എങ്കിലും നല്‍കണമെന്നാണ് നിയമം. ഈ നിലയ്ക്ക് കേവലം 200 പേര്‍ക്കുള്ള മരുന്നുകള്‍ മാത്രമേ നിലവിലുള്ളു.
ശിശുക്കള്‍ക്കു നല്‍കേണ്ട പ്രത്യേക ഡോസ് മരുന്നും എങ്ങുമില്ല. ആരോഗ്യവകുപ്പിന്റെ കൈയില്‍ ഉണ്ടായിരുന്ന മരുന്നിന്റെ കാലാവധി സപ്തംബറില്‍ കഴിഞ്ഞു. ഇതോടൊപ്പം പ്രതിരോധ സേനയ്ക്ക് ആവശ്യമായ പ്രതിരോധ ഗുളികകളും ഇല്ല.പ്രതിരോധ ഗുളികയായ ഓസില്ഫ ടാമിങ് കുറഞ്ഞ അളവില്‍ മാത്രമേ ഇതുവരെ എത്തിയിട്ടുള്ളൂവെന്നതും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു വിലങ്ങുതടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: