തിരുവനന്തപുരം: കൂത്തുപറമ്പ് വെടിവയ്പ് പോലീസ് ഗൂഢാലോചനയുടെ സൃഷ്ടിയാണെന്ന പിണറായി വിജയന്റെ പ്രസ്താവന അണികളോടും ജനങ്ങളോടുമുള്ള വഞ്ചനയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ശ്രീശന്. ഈ വിഷയത്തില്‍ എം വി.രാഘവനെതിരെ സിപിഎം കൈക്കൊണ്ട നിലപാട് തെറ്റായിരുന്നുവെന്ന് തുറന്നു പറഞ്ഞ് മാപ്പപേക്ഷിക്കാന്‍ പിണറായി തയ്യാറാകണം.
കൂത്തുപറമ്പ് സംഭവത്തിന് ഉത്തരവാദി എംവിആര്‍ ആണെന്നാണ് ഇന്നലെ വരെ സിപിഎം ആവര്‍ത്തിച്ചിരുന്നത്. അതിന്റെ പേരില്‍ ക്രിമിനലുകളെ വിട്ട് എംവിആറിനെ വേട്ടയാടിയത് കേരളം കണ്ടതാണ്. നിയമസഭയ്ക്കകത്തുപോലും എംവിആര്‍ ആക്രമിക്കപ്പെട്ടു. സിഎംപി വിട്ടുവരുന്ന ഏതാനും പേര്‍ക്ക് വേണ്ടി രക്തസാക്ഷി കുടുംബങ്ങളുടെ വികാരംപലും സിപിഎം വിസ്മരിക്കുന്നു. ഈ സാഹചര്യത്തില്‍ സിപിഎം ആഹ്വാനം ചെയ്യുന്ന സമരങ്ങള്‍ ഏറ്റെടുക്കണമോ എന്ന് ഡിവൈഎഫ്ഐ ആത്മപരിശോധന നടത്തണമെന്ന് ശ്രീശന് ആവശ്യപ്പെട്ടു.
എംവിആറിനോടുള്ള വിരോധം തീര്‍ക്കാന്‍ പറശ്ശിനിക്കടവിലെ മിണ്ടാപ്രാണികളെ പോലും ചുട്ടുകരിച്ചത് കേരളത്തിന് വിസ്മരിക്കാനാവില്ല. സിപിഎമ്മിന്റെ ആഹ്വാനം ഉള്‍ക്കൊണ്ട് സമരത്തിനും അക്രമത്തിനും ഇറങ്ങിപ്പുറപ്പെട്ടവരോട് ഇന്നല്ലെങ്കില്‍ നാളെ നേതൃത്വം ഉത്തരം പറയേണ്ടിവരുമെന്നും ശ്രീശന് പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: