കൊച്ചി: തൊഴില്‍ മേഖലയില്‍ നടപ്പിലാക്കാന്‍ പോകുന്ന പരിഷ്ക്കരണ നടപടികള്‍ തൊഴിലാളി സംഘടനകളുമായി കൂടിയാലോചിച്ച് നടപ്പിലാക്കുന്നതിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് ബിഎംഎസ് സംസ്ഥാന ജന.സെക്രട്ടറി എം.പി.ചന്ദ്രശേഖരന് ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് എംപ്ലോയീസ് സംഘിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം.
രാജ്യത്തെ പ്രബല വിഭാഗമായ തൊഴിലാളികളെ സംരക്ഷിക്കുന്നതിനും നിയമപരമായ പരിരക്ഷ നല്‍കുന്നതിനും ആവശ്യമായ നിയമ സംരക്ഷണം ഉറപ്പാക്കണം. 40ല്‍ പരം തൊഴിലാളികള്‍ തൊഴില്‍ ചെയ്യുന്ന സ്ഥാപനങ്ങളില്‍ തൊഴില്‍ നിയമം ബാധകമല്ല എന്ന നിര്‍ദ്ദേശം ഒരിയ്ക്കലും അംഗീകരിക്കാന്‍ കഴിയില്ല. കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുകയും തൊഴിലാളികളെ അവഗണിയ്ക്കുകയും ചെയ്യുന്ന സമീപനം അപലപനീയമാണ്. ഈ നടപടികളെ ബിഎംഎസ് ശക്തമായി എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എറണാകുളം മസ്ദൂര്‍ ഭവനില്‍ വച്ച് നടന്ന യോഗത്തില്‍ ബിഎംഎസ് സംസ്ഥാന സെക്രട്ടറി എന്‍.കെ.മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന സെക്രട്ടറി ജി.കെ.അജിത്ത് സമാപന പ്രസംഗം നടത്തി. അഡ്വ.സിന്ധുമോള്‍ നന്ദി പറഞ്ഞു. ഭാരവാഹികളായി എന്‍.കെ.മോഹന്‍ദാസ് (പ്രസിഡന്റ്), ജി.കെ.അജിത്ത് (ജന.സെക്രട്ടറി), ബിജു.കെ.പി (വര്‍ക്കിങ്ങ് പ്രസിഡന്റ്), മഹേഷ് രാമവര്‍മ്മ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: