കാശ്മീര്‍: ജമ്മുകാശ്മീരിലെ അരീന സെക്ടറില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് കൊല്ലപ്പെടുകയും മൂന്ന് സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആഭ്യനത്ര മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി.
ഭീകരര്‍ക്കെതിരായ ഏറ്റുമുട്ടല്‍ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ജമ്മു മേഖലയില്‍ സന്ദര്‍ശനം നടത്താനിരിക്കെയാണ് ഭീകരരുടെ ആക്രമണം.
പ്രഥമിക വിവരങ്ങളനുസരിച്ച് നാലോളം പേരടങ്ങുന്ന ഭീകരസംഘം ജമ്മു ജില്ലയായ അരീനയിലേക്ക് നുഴഞ്ഞുകയറുകയും വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: