മലപ്പുറം: ക്ഷേത്ര ദര്ശനത്തിനെത്തിയയാള് ശ്രീകോവിലുനുള്ളില്‍ കയറി തിരുവാഭരണം മോഷ്ടിച്ചു. ഇരുമ്പുഴി മഹാവിഷ്ണു ക്ഷേത്രത്തില്‍ ഇന്ന് രാവിലെയാണ് സംഭവം.വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന നാലു പവനോളം വരുന്ന മൂന്നു മാലകളാണ് മോഷണം പോയത്. ദര്‍ശനത്തിന് കുട്ടിയോടൊപ്പം എത്തിയയാളാണ് മോഷണം നടത്തിയത്.
ശാന്തിക്കാരന് അയ്യപ്പന്റെ ഉപക്ഷേത്രത്തില്‍ വിളക്ക് തെളിയിക്കാനും ക്ലാര്‍ക്ക് സമീപത്തെ മറ്റൊരു ഉപക്ഷേത്രത്തിലേക്ക് പോയപ്പോഴാണ് സംഭവം. ശാന്തിക്കാരന് പ്രസാദം നല്കാന് തുനിഞ്ഞപ്പോള്‍ ദീപാരാധനയ്ക്ക് വിളക്കു തെളിയിച്ചു വന്നതിനു ശേഷം മതിയെന്ന് ഇയാള്‍ പറഞ്ഞു. ശാന്തിക്കാരന് തിരിച്ചെത്തി പ്രസാദം നല്കാന് തിരഞ്ഞപ്പോള്‍ ഇയാള്‍ സ്ഥലം വിട്ടിരുന്നു. മോഷ്ടാവിന് 50 വയസും കൂടെയുണ്ടായിരുന്ന കുട്ടിക്ക് 14 വയസും തോന്നിക്കും. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം ഇയാള്‍ രണ്ടുദിവസം മുന്‍മ്പ് ക്ഷേത്രത്തിലെത്തിയിരുന്നു. തിരുവനന്തപുരം സ്വദേശിയാണെന്നും വിജിലന്‍സിലെ ഉദ്യോഗസ്ഥനാണെന്നും കുട്ടി മഞ്ചേരി ഗവ. ബോയ്്സ്് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുകയാണെന്നും ആനക്കയത്താണ് താമസമെന്നും പറഞ്ഞിരുന്നതായി ക്ഷേത്രജീവനക്കാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: