പാറ്റ്ന: പശ്ചിമബംഗാള്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി ബീഹാര്‍ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ പാറ്റ്ന ഹൈക്കോടതി ചീഫ്ജസ്റ്റീസ് രേഖ എം ദോഷിത് സത്യവാചകം ചൊല്ലിക്കൊടുത്തു. മുന്‍ ഗവര്‍ണര്‍ ഡോ. ഡി. വൈ. പാട്ടീലിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ത്രിപാഠിക്ക് ബീഹാറിന്റേയും അധിക ചുമതല നല്‍കുന്നത്.
മുഖ്യമന്ത്രി ജിതിന് രാം മഞ്ജി, നിയമസഭ സ്പീക്കര്‍ ഉദയ് നാരായണന് ചൗധരി, പ്രതിപക്ഷ നേതാക്കളായ നന്ദ് കിഷോര്‍ യാദവ്, സുശീല്‍കുമാര്‍ മോദി എന്നിവരും മറ്റ് സംസ്ഥാന മന്ത്രിമാരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.
അലഹബാദ് സ്വദേശിയും മുതിര്‍ന്ന ബിജെപി നേതാവുമായ ത്രിപാഠി 1956 മുതല്‍ 2014 വരെ അലഹബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇതുകൂടാതെ 1991, 1997, 2002 എന്നീവര്ഷങ്ങളില് ഉത്തര്‍പ്രദേശ് നിയമസഭാ സ്പീക്കര്‍ പദവിയും അലങ്കരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: