ശബരിമല: ശബരിമലയെ കച്ചവടകേന്ദ്രമാക്കാനാണ് സംസ്ഥാനസര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രമിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. ഇതിന്റെ ഭാഗമായാണ് സൗജന്യ അന്നദാനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്.
കുന്നാര്‍ ഡാമിന്റെ ഉയരം കൂട്ടാന്‍ ഒരുനടപടിയും എടുത്തിട്ടില്ല. മൂന്ന് മീറ്റര്‍ ഉയരം കൂട്ടിയാല്‍ സന്നിധാനത്തെ കുടിവെള്ള പ്രതിസന്ധിക്ക് പരിഹാരമാകും. വനംവകുപ്പ് എതിര്‍ത്തതിനെ തുടര്‍ന്ന് പദ്ധതി മുടങ്ങി. വകുപ്പുകള്‍ തമ്മിലുള്ള പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാരിന് താല്പര്യമില്ല.
ഏറെ മികവ് പുലര്‍ത്തിയിരുന്ന സേഫ് സോണ്‍ പദ്ധതിയും അട്ടിമറിച്ചു.
മുന്നൊരുക്കങ്ങളില്ലാത്ത ശബരിമല തീര്‍ത്ഥാടനം ഇതാദ്യമാണ്. റോഡുകള്‍ തകര്‍ന്നു. കുടിവെള്ളമെത്തിക്കുന്നതില്പ്പോലും ഗുരുതരവീഴ്ചയാണ്്. സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ഈ നീക്കം തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനാണെന്ന സംശയം ബലപ്പെടുത്തുന്നു.പമ്പയിലെയും സന്നിധാനത്തെയും ടോയ്ലറ്റ് കോംപ്ലക്സുകള്‍ വിഷുവെത്തിയാലും പൂര്‍ത്തിയാകാത്ത നിലയിലാണ്.
ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കേണ്ട ഹൈപവര്‍ കമ്മിറ്റി നിര്‍ജ്ജീവമാണ്. മാസ്റ്റര്‍പ്ലാന്‍ സംബന്ധിച്ച് തുറന്നചര്‍ച്ച വേണം. കാലോചിതമായ മാറ്റംവരുത്തിയ പദ്ധതി തയ്യാറാക്കണം. കേന്ദ്രസര്‍ക്കാരിന്റെ പ്രസാദ് സ്കീമില്‍ ഉള്‍പ്പെടുത്തി ശബരിമലക്ക് ആവശ്യമായ സഹായങ്ങള്‍ നല്കുവാന് സാധിക്കും. എന്നാല്‍ ഇതിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. കൃഷ്ണദാസ് പറഞ്ഞു.
പത്രസമ്മേളനത്തില്‍ ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ടി.ആര്. അജിത്കുമാറും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: