കൊച്ചി: കരിമണല്‍ ഖനനം നടത്തുന്നതിന് സ്വകാര്യമേഖലയേയും പരിഗണിക്കണമെന്ന് ഹൈക്കോടതി.
ഖനനത്തിന് അനുമതി തേടി സ്വകാര്യ കമ്പനികള്‍ സമര്‍പ്പിച്ച 29 അപേക്ഷകകള്‍ പരിഗണിക്കാന്‍ ഉത്തരവിട്ട കോടതി വൈകിവന്ന അപേക്ഷകള്‍ പരിഗണിക്കേണ്ടതില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.
കരിമണല്‍ ഖനനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നയമാണ് ബാധകമാകുക. നിലവിലെ നിയമം അതാണ് അനുശാസിക്കുന്നത്. അതിനാല്‍ സ്വകാര്യ മേഖലയെ മാറ്റിനിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്, ബാബു മാത്യു പി ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷന് ബഞ്ച് ഉത്തരവിട്ടു.
സ്വകാര്യ മേഖലയെ എതിര്‍ത്തുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ കോടതി തള്ളി. നേരത്തെ 2013 ല്‍ സിംഗിള്‍ ബഞ്ചും സ്വകാര്യ കമ്പനികളുടെ അപേക്ഷ പരിഗണിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 29 കമ്പനികളുടെ അപേക്ഷയില്‍ ആറ് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്നായിരുന്നു സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ്.
സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ഒന്നര വര്‍ഷത്തിന് ശേഷമാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. വൈകി കിട്ടിയ അപ്പീല്‍ കാലതാമസം കണക്കിലെടുത്ത് തള്ളാന്‍ മതിയായ കാരണമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: