കോട്ടയം: ദക്ഷിണാമൂര്‍ത്തി സംഗീതോത്സവം ജനുവരി 8 മുതല്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈക്കം മഹാദേവക്ഷേത്രത്തില്‍ വോയിസ് ഫൗണ്ടേഷന്റേയും വൈക്കത്തെ കലാകാരന്മാരുടെയും ആഭിമുഖ്യത്തില്‍ 11 വരെയാണ് സംഗീതോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി 8ന് വൈകിട്ട് 5ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി. ഗോവിന്ദന്‍നായര്‍ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ എഡിജിപി ബി. സന്ധ്യ ഐപിഎസ്, ദോവസ്വം ബോര്‍ഡ് മെമ്പര്‍ പി. കുമാരന്, ദേവസ്വം കമ്മീഷണര്‍ പി. വേണുഗോപാല്‍ ഐഎഎസ്, സംഗീത സംവിധായകന് ആലപ്പി രംഗനാഥ് തുടങ്ങിയവര്‍ പങ്കെടുക്കും. കൂടാതെ വൈക്കത്തെ സംഗീതമേഖലയിലുള്ള മുതിര്‍ന്ന കലാകാരന്മാരെ ചടങ്ങില്‍ ആദരിക്കും. 3 ദിവസങ്ങളിലായി നടക്കുന്ന സംഗീതാര്‍ച്ചനയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 500-ല്‍പരം കലാകാരന്മാര് പങ്കെടുക്കും. സംഗീതോത്സവത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരിക്കുന്ന രണ്ടാമത് ദക്ഷിണാമൂര്‍ത്തി ഗാനേന്ദുചൂഡ പുരസ്കാരം പ്രശസ്ത പിന്നണി ഗായകന് പി. ജയചന്ദ്രനും ദക്ഷിണാമൂര്‍ത്തി സംഗീത സുമേരു പുരസ്കാരം പ്രശസ്ത സംഗീത സംവിധായകന് എം.എസ്. വിശ്വനാഥനും, ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിക്കും മന്ത്രി വി.എസ്. ശിവകുമാര്‍ സമ്മാനിക്കും. 25,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജനുവരി 8ന് ലാല്‍ഗുഡി ജി.ജെ. ആര്. കൃഷ്ണനും, ലാല്‍ഗുഡി വി. ജയലക്ഷ്മിയും (ചെന്നൈ) അവതരിപ്പിക്കുന്ന വയലിന് ഡ്യൂയറ്റും ജനുവരി 9ന് കുമാരി ഐശ്വര്യ വിദ്യാരഘുനാഥ് (ബാംഗ്ലൂര്‍) അവതരിപ്പിക്കുന്ന സംഗീതകച്ചേരിയും ജനുവരി 10ന് മാവേലിക്കര പി. സുബ്രഹ്മണ്യം അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും ജനുവരി 11ന് ഭരത് സുന്ദര്‍ (ചെന്നൈ) അവതരിപ്പിക്കുന്ന സംഗീതകച്ചേരിയും പഞ്ചരത്ന കീര്‍ത്തനാലാപനവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കലാകാരന്മാര് 9746480424 എന്ന നമ്പരില്‍ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്കായി ംംം.്ീശരലളീൗിറമശേീി.ശി സന്ദര്‍ശിക്കുക. പത്രസമ്മേളനത്തില്‍ വോയിസ് ഫൗണ്ടേഷന് പ്രസിഡന്റ് എ.എസ്. മനോജ്, എക്സിക്യൂട്ടീവ് അംഗം ദേവാനന്ദ്, ഈശ്വര ഐയൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: