കൊച്ചി: പച്ചാളം മേല്പ്പാലത്തന്റ ഗതി ആറന്മുളയുടെ ഗതിയായിരിക്കുമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. വോട്ടു വാങ്ങി ജയിച്ചവര്‍ ഇന്ന് വോട്ട് ചെയ്തവര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ജനാധിപത്യരഹിതവും, മനുഷ്യത്വരഹിതവുമായ രീതിയിലാണ് അനുമതിയില്ലാത്ത നിലവിലെ പച്ചാളം മേല്‍പ്പാലം പണിയുന്നത്.
ഇത് കൊച്ചി മഹാനഗരത്തിന്റെ സമഗ്രവികസനം അട്ടിമറിക്കും. ഇതിനെ ഒത്താശ ചെയ്തു കൊടുത്തവര്‍ സാമൂഹ്യദ്രോഹികളായിട്ടാണ് ജനം കാണുന്നത്. ഇത്തരത്തില്‍ ജനദ്രോഹ നടപടി ചെയ്ത ജനപ്രതിനിധികള്‍ക്ക് തുടരാന്‍ അവകാശമില്ല. 33 വര്‍ഷമായി മരവിപ്പിച്ച് യഥാര്‍ത്ഥ മേല്‍പ്പാലത്തിനു വേണ്ടി സ്ഥലം അനുവദിച്ച് നില്ക്കയാണ് ഇത്തരത്തില്‍ അട്ടിമറി നടത്തിയത്. അന്തിമ വിജയം ജനകീയ സമരത്തിനായിരിക്കുമെന്നുള്ളത് ചരിത്രം തെളിയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പദ്ധതി പ്രദേശം സന്ദര്‍ശിക്കാനെത്തിയ ഗോപാലന്‍കുട്ടി മാസ്റ്ററെ ജനകീയ സമരസമിതി ജന. കണ്‍വീനര്‍ അബിജു സുരേഷ്, സരിത സന്തോഷ്, ലളിത, ജോസി മാത്യു, കെ.ആര് രമേഷ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ചടങ്ങില്‍ ആര്‍എസ്എസ് വിഭാഗ് ബൗദ്ധിക് പ്രമുഖ് കൃഷ്ണകുമാര്‍, ജില്ലാ കാര്യവാഹ് രാജേഷ് ചന്ദ്രന്, അബിനു സുരേഷ്, ശെല്വന് എം.എല്‍, ബാലചന്ദ്രന്, മുരളി അയ്യപ്പന്‍കാവ്, പി.കെ. ദിനില്‍, ബാബു പച്ചാളം, ഹേമ സുധീര്‍, സമരസമിതി നേതാക്കളായ ജൂഡ് ബിജു, അനില്‍, സ്മിത അബിജു, ലളിത പ്രദീപ്, അനിത അശോകന് അയ്യപ്പന്‍കാവ്, മുരളി, ജയറാം എന്നിവരും, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി പി.കെ. സുരേഷും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: