തിരുവനന്തപുരം: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസില്‍ സസ്പെന്‍ഷനിലായ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് മംഗലാപുരത്ത് മകന്റെ പേരില്‍ ഫഌറ്റ് വാങ്ങിയതായി വിജിലന്‍സിന് തെളിവ് ലഭിച്ചു. എന്നാല്‍ ചോദ്യം ചെയ്യലില്‍ സൂരജ് ഈ വിവരം വിജിലന്‍സില്‍ നിന്ന് മറച്ചു വയ്ക്കുകയായിരുന്നു.
തൃശൂര്‍ സ്വദേശി കെ.വി. മുരളീധരന് നല്കിയ പരാതിയിന്മേല് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് ചെയര്‍മാനായിരിക്കെ സൂരജ് നല്കിയ കരാറുകളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. 1989 മുതല്‍ ഐഎഎസിലേക്കുള്ള പ്രമോഷന് നടപടികള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും സൂരജിനെതിരെ 1989 മുതലുള്ള വിജിലന്‍സ് അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. നേരിട്ടുള്ള റിക്രൂട്ട്മെന്റിലൂടെ ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ നിയമനം നേടിയവരാണ് സൂരജും കെ.വി. മുരളീധരനും.
നിരവധി വിജിലന്‍സ് കേസുകളും വകുപ്പു തല അന്വേഷണങ്ങളും നിലനില്‍ക്കവെയാണ് സൂരജിന് പ്രമോഷന് വഴി ഐഎഎസ് നല്‍കിയതെന്ന് മുരളീധരന് പരാതിയില്‍ ആരോപിക്കുന്നു. സൂരജ് ഇടപെട്ട് തന്നെ കള്ളക്കേസില്‍ കുടുക്കി അര്‍ഹതപ്പെട്ട പ്രമോഷന് തടയുകയായിരുന്നെന്നും മുരളീധരന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: