കോട്ടയം: പക്ഷിപ്പനിയല്ല, പാടശേഖരങ്ങളിലെ രാസവളത്തിന്റെയും കീടനാശിനികളുടെയും അമിതമായ പ്രയോഗം മൂലമുണ്ടാകുന്ന വിഷപ്പനിയാണ് താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാന്‍ കാരണമെന്ന് പ്രകൃതികൃഷി സംസ്ഥാന കോ- ഓര്‍ഡിനേറ്റര്‍ എം. കുര്യന്.
കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലിറങ്ങിയ താറാവുകളാണ് ചത്തതെന്ന് കുര്യന് ചൂണ്ടിക്കാട്ടുന്നു.
കുട്ടനാട്ടില്‍ ഒരുവര്‍ഷം അഞ്ഞൂറ് ടണ്‍ കള കീടനാശിനിയും ഇരുപതിനായിരം ടണ്‍ രാസവളങ്ങളും ഉപയോഗിക്കുന്നുവെന്നാണ് 1981ല്‍ നടത്തിയ പഠനത്തില്‍ വെളിവാകുന്നത്. വിഷപദാര്‍ത്ഥങ്ങളുടെ അവശിഷ്ടങ്ങള്‍ പാടങ്ങളില്‍ അടിഞ്ഞുകൂടിയതാണ് മരണക്കെണിയായത്. കുട്ടനാട്ടിലും മീനച്ചിലാറ്റിലും മൂവാറ്റുപുഴയാറ്റിലും വര്‍ഷങ്ങള്‍ക്കുമുമ്പ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയിട്ടുണ്ട്. കുര്യന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: