തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് മാണിക്കതിരായ തെളിവുകള്‍ നിയമസഭയില്‍ ഹാജരാക്കി. ബാറുടമകള്‍ കെ.എം മാണിയുടെ വീട്ടിലെത്തി ആദ്യം 15 ലക്ഷവും പിന്നീട് 35 ലക്ഷവും കൈമാറിയെന്ന് കോടിയേരി നിയമസഭയെ അറിയിച്ചു.
ഏപ്രില്‍ രണ്ടിന് രാവിലെ ആറ് മണിക്കാണ് പണം കൈമാറിയത്. കെ.എല്‍ 01 B 7878 എന്ന നമ്പറിലുള്ള കാറിലെത്തി ബിജു രമേശിന്റെ ഡ്രൈവറാണ് പണം നല്‍കിയത്. ബാര്‍ അസോസിയേഷന് നേതാക്കളുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും കോടിയേരി പറഞ്ഞു. തെളിവുകള്‍ ഉള്‍പ്പെടുന്ന സി.ഡി കോടിയേരി സഭയുടെ മേശപ്പുറത്ത് വെച്ചു.
മദ്യനയം ചര്‍ച്ച ചെയ്ത മാര്‍ച്ചിലെ ക്യാബിനറ്റ് യോഗത്തിന്റെ മിനിറ്റ്സ് സഭയുടെ മേശപ്പുറത്ത് വെക്കണം. ആരൊക്കെ നയത്തെ എതിര്‍ത്തു എന്ന് പുറത്തുവിടണം. പി.സി ജോര്‍ജിന്റെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും കോടിയേരി സഭയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: