ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തെ ഏക കമ്യൂണിസ്റ്റ് ഭരണകൂടമായ തൃപുര സര്‍ക്കാരിന്റെ ക്ഷണം. മന്ത്രിസഭയെ അഭിസംബോധന ചെയ്യുന്നതിനും വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമാണ് ത്രിപുരയിലെ മണിക് സര്‍ക്കാര്‍ മോദിയെ സംസ്ഥാനത്തേക്ക് ക്ഷണിച്ചത്.
കഴിഞ്ഞ ഓഗസ്റ്റില്‍ മണിക് സര്‍ക്കാര്‍ സിപിഎം കേന്ദ്രക്കമ്മറ്റിക്കിടയില് മോദിയുമായി കൂടിക്കാഴ്ച നടത്തുകയും മോദിയെ സംസ്ഥാനത്തേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ ഗ്രാമീണ തൊഴില്‍ പദ്ധതിയുടെ ഘടനയില്‍ മാറ്റം വരുത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ത്രിപുര മുഖ്യമന്ത്രി നേരത്തേ പ്രധാനമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.
പട്ടിക വിഭാഗത്തില്‍ പെടുന്ന ജനങ്ങളും ന്യൂനപക്ഷ വിഭാഗങ്ങളും കൂടുതലായുള്ള പ്രാദേശിക തൊഴില്‍മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട മാറ്റങ്ങളാണ് നിര്‍ദേശത്തില്‍ ഉണ്ടായിരുന്നത്.
അഗര്‍ത്തലയിലെ പാലാത്നയില് ഒഎന്‍ജിസി സ്ഥാപിച്ചിട്ടുള്ള 726 എംഡബഌൂ പവര്‍പ്ലാന്റിന്റെ രണ്ടാം യൂണിറ്റ് സ്വിച്ചോണ്‍ ചെയ്യാന്‍ മോദി എത്തുന്നതിന്റെ ഭാഗമായിട്ടാണ് മന്ത്രിസഭയെയും കാണുന്നത്.
ഇന്ത്യയില്‍ നിലവിലെ ഏക കമ്യൂണിസ്റ്റ് ഭരണകൂടമാണ് ത്രിപുരയിലേത്. 2013 ല്‍ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ 60 സീറ്റുകളില്‍ 50 സീറ്റും നേടി നാലാം തവണയാണ് മണിക് സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: