കൊട്ടാരക്കര: മാറാരോഗത്തിന്റ പിടിയില്‍ അമര്‍ന്ന് ജീവിതത്തിന് മുന്നില്‍ പകച്ചുനില്‍ക്കുന്ന രണ്ട് നിര്‍ധന കുടുംബങ്ങളിലെ രോഗികളെ സഹായിക്കാന്‍ സേവാഭാരതിയും ബസുടമയും ജീവനക്കാരും കൈകോര്‍ത്തപ്പോള്‍ യാത്രക്കാരും സുമനസുകളും ഇവര്‍ക്കൊപ്പം ചേരുന്ന കാഴ്ചക്കാണ് അമ്പലംകുന്ന്-ഓയൂര്‍-കൊട്ടാരക്കര റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കണ്ണംമ്പള്ളി ട്രാവല്‍സിന്റെ ബസിന്റെ ഇന്നലത്തെ യാത്ര സാക്ഷ്യംവഹിച്ചത്.
ബസിന് മുന്നിലും അകത്തും എന്റെ ഇന്നത്തെ യാത്ര ജീവകാരുണ്യത്തിന് വേണ്ടി എന്ന ബോര്‍ഡ് തൂക്കിയായിരുന്നു. കൂടുതല്‍ അറിയാന്‍ താല്പര്യം പ്രകടിപ്പിച്ചവര്‍ക്ക് ജീവനക്കാരും സേവാഭാരതി പ്രവര്‍ത്തകരും കാര്യങ്ങള്‍ വിശദീകരിച്ചു. അടുത്ത സ്റ്റോപ്പില്‍ നിന്ന് കയറുന്നവര്‍ക്ക് ഈ യാത്രക്കാര്‍ തന്നെ കാര്യം വിശദീകരിച്ച് സഹായം അഭ്യര്‍ത്ഥിച്ച് തുടങ്ങിയതോടെ സഹായങ്ങളും പ്രവഹിച്ച് തുടങ്ങി. ഏതാനും പേര് തുടങ്ങിവച്ച ദൗത്യം നാട് ഏറ്റെടുക്കുന്ന അപൂര്‍വകാഴ്ചക്കാണ് ഇത് വഴിയൊരുക്കിയത്.
യാത്രക്കാരില്‍ പലരും ഇന്നലെ നല്കിയ തുക കൂടാതെ കൂടുതല്‍ സഹായവും വാഗ്ദാനം ചെയ്തും തങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയും ഉണ്ടാകുമെന്നും വാഗ്ദാനം ചെയ്താണ് യാത്രയായത്. വെളിയം മാലയില്‍ വാര്‍ഡിലെ കൊച്ചനി, വാര്‍ഡിലെ തന്നെ കാന്‍സര്‍ ബാധിതയായ പ്ലസ് ടു വിദ്യാര്‍ത്ഥി എന്നിവരുടെ ചികില്‍സാര്‍ത്ഥമാണ് ഇന്നലത്തെ ദിവസം ബസ് ടിക്കറ്റില്ലാതെ സര്‍വ്വീസ് നടത്തിയത്. ഇതുകൂടാതെ പ്രധാന കവലകളില്‍ ബസെത്തുമ്പോള്‍ അവിടങ്ങളിലും ബക്കറ്റുമായി സംഭാവനകള്‍ ശേഖരിച്ചു. ഉടമ ലളിതാഭായിയുടെയും ജീവനക്കാരുടെയും നല്ല മനസിന് നന്ദി പറയാനും സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനും യാത്രക്കാര്‍ മറന്നില്ല.
കണ്ണംമ്പള്ളി ട്രാവല്‍സിന്റെ ഇന്നലത്തെ യാത്ര രണ്ട് കുടുംബങ്ങളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള പ്രവര്‍ത്തനത്തിന് നാന്ദി കുറിച്ചപ്പോള്‍ സമൂഹത്തിന് പുത്തന്‍ സന്ദേശം പകരു ദൗത്യത്തിന് കൂടുതല്‍ പേരില്‍ നിന്ന് പിന്തുണയും സഹായവും ലഭിച്ചുതുടങ്ങിയതിന്റെ സന്തോഷത്തിലാണ് സേവാഭാരതി പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: