വൈക്കം : വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് കൊടിയേറി. രാവിലെ 6.30ന് തന്ത്രി മുഖ്യന്മാരായ ഭദ്രകാളിമറ്റപ്പള്ളിമനയ്ക്കല് നാരായണന് നമ്പൂതിരിപ്പാട്, കിഴക്കിയേടത്ത് മേക്കാട്ട് മനയ്ക്കല്‍ നാരായണന് നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് കൊടിയേറ്റിയത്.
കൊടിയേറ്റുചടങ്ങിനുശേഷം കൊടിമരച്ചുവട്ടിലുള്ള വലിയ നിലവിളക്കിനു തിരിതെളിച്ചു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ വേണുഗോപാലകൃഷ്ണന് ഐ.എ.എസ്. വലിയ നിലവിളക്കിന് തിരിതെളിച്ചത്. ഉത്സവം സമാപിക്കുംവരും ഈ നിലവിളക്കു രാപകല്‍ വ്യത്യാസമില്ലാതെ കെടാതെ സൂക്ഷിക്കും.
അഞ്ചരയടിയോളം ഉയരമുള്ള നിലവിളക്കു തെളിയിക്കുന്നതു കൊടിമരത്തിലുള്ള ദേവചൈതന്യത്തെക്കുറിക്കുന്നു. നിലവിളക്കില്‍ എണ്ണ ഒഴിക്കുന്നതു ഭക്തര്‍ വഴിപാടായി നടത്തുന്നത്.
വൈക്കം അഷ്ടമി ദിവസം ഉദയനാപുരത്തപ്പനും കൂട്ടുന്മേല്‍ ഭഗവതിക്കും വടക്കേനടയിലുള്ള കൊച്ചാലും ചുവട്ടിലും നിര്‍മ്മിക്കുന്ന അഷ്ടമി വിളക്കു പന്തലിനും കാല്‍നാട്ടുകര്‍മ്മം കൊടിയേറ്റ് മുഹൂര്ത്തസമയത്തില് തന്നെ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: