കൊട്ടാരക്കര: ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി തൊഴിലാളികള്‍ മിന്നല്‍ പണിമുടക്കി നടത്തി കൊട്ടാരക്കര ഡിപ്പോ ഉപരോധിച്ചു. ഇതിനെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം എന്‍എച്ച്, എംസി റോഡുവഴിയുള്ള ഗതാഗതം സ്തംഭിച്ചു.
ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് തൊഴിലാളികള്‍ സംയുക്തമായി സമരത്തിന് ഇറങ്ങിയത്. 30, 31 തീയതികളില്‍ ലഭിക്കേണ്ട ശമ്പളം തീയതി മൂന്നുകഴിഞ്ഞിട്ടും ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു സമരം. പെന്‍ഷന്‍കാര്‍ക്ക് നാല് മാസമായി പെന്ഷന് ലഭിക്കാത്തതുപോലെ തങ്ങള്‍ക്കും ശമ്പളം നല്‍കാതെ സര്‍ക്കാര്‍ കബളിപ്പിക്കുകയാണന്നാരോപിച്ചായിരുന്നു സമരം. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മറ്റ് ഡിപ്പോകളില്‍ നിന്ന് വന്ന ജീവനക്കാരും പങ്ക് ചേര്‍ന്നതോടെ ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഉള്‍പ്പടെയുള്ളവ മുടങ്ങി.
യാത്രക്കാരെല്ലാം ബസിലും ഡിപ്പോയിലുമായി കുടുങ്ങി കിടന്നു. കൂടുതല്‍ തൊഴിലാളികള്‍ സമരത്തിന് പിന്തുണയുമായി എത്തിയതോടെ സമരം കൂടുതല്‍ ശക്തമായി. ശമ്പളം നല്‍കുന്നത് സംബന്ധിച്ച് ഉറപ്പ് ലഭിക്കാതെ പിന്‍വാങ്ങില്ലെന്ന് നിലപാടിലേക്ക് സമരക്കാര്‍ എത്തിയതോടെ പോലീസ് ശരിക്കും വെട്ടിലായി.
വി.എം.സുധീരന്റെ ഇതുവഴിയുള്ള യാത്രയും സമരം നീണ്ടു പോയാല്‍ തടസപെടുമെന്ന സ്ഥിതി വന്നു. നേതാക്കള്‍ ഇടപെട്ട് സമരം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമങ്ങള്‍ തുടങ്ങി. എന്നാല്‍ ഉറപ്പ് ലഭിക്കാതെ പിന്വാങ്ങിെല്ലന്ന് തൊഴിലാളികള്‍ നിലപാടെടുത്ത് സമരരംഗത്ത് ഉറച്ച് നിന്നതോടെ ഡിടിഒ ഇടപെട്ട് ശമ്പളം ആറാം തീയതിക്കകം നല്‍കാമെന്ന ഉറപ്പേകി. ഇതോടെ സമരം അവസാനിപ്പിച്ചു. തൊഴിലാളികളുടെ രോഷം വകുപ്പ് മന്ത്രിയോടല്ല ധനമന്ത്രി കെ.എം.മാണിയോടായിരുന്നു എന്നതും ശ്രദ്ധേയമായി. സമരം മൂലം കുരുക്കിലായ സര്‍വ്വീസും ഗതാഗതകുരുക്കും നേരയാകാന്‍ പിന്നെയും മണിക്കൂറുകള്‍ വേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: