കൊച്ചി: സ്വര്‍ണമാലയും പണവും മൊബൈല്‍ഫോണും കവര്‍ന്ന കേസിലെ പ്രതികളെ പോലീസ്പിടികൂടി. പത്തനംതിട്ട റാന്നി പുളിമൂട്ടില്‍ ഉണ്ടംപൊരി അന്‍സാരി എന്നുവിളിക്കുന്ന മുഹമ്മദ് അന്‍സാരി(21),കടവന്ത്ര ഉദയ കോളനിയില്‍നിന്നും ഇപ്പോള്‍ ചേരാനെല്ലൂര്‍ തിരുഹൃദയ ദേവാലയത്തിന് പുറകുവശം വാടകയ്ക്കു താമസിക്കുന്ന ചാത്തന് എന്നു വിളിക്കുന്ന ബിജു(22), തമിഴ്നാട് നാഗര്‍കോവില്‍ മീനാക്ഷിപുരം ആര്ഗികോവില് തെരുവില്‍ 3/11 വീട്ടില്‍ സുരേഷ്(28), കോട്ടയം കാഞ്ഞിരപ്പിള്ളി പട്ടിമറ്റം വെട്ടിമലവീട്ടില് പല്ലന് സാബു എന്നുവിളിക്കുന്ന സാബു(38) എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പോലിസ് പിടികൂടിയത്.
എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് റെയില്‍വേ ട്രാക്കില്‍വച്ച് തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ അയ്യനാര് എന്നയാളുടെ സ്വര്‍ണ മാലയും പണവുമാണ് ഇവര്‍ മോഷ്ടിച്ചത്.കഴിഞ്ഞ അഞ്ചുമാസമായി ലക്ഷദ്വീപില്‍ മേസ്തിരി പണിചെയ്തുവന്നിരുന്ന അയ്യനാര് നാട്ടിലേക്കു പോകുന്നതിനായിട്ടാണ് നവംബര്‍ 27 ന് കപ്പല്‍ മാര്‍ഗം കൊച്ചിയില്‍ എത്തിയത്.തുടര്‍ന്ന് എറണാകുളം സൗത്ത് റെയില്‍ വേ സ്റ്റേഷനിലെത്തിയ അയ്യനാര് രാത്രി 9.30 ഓടെ റെയില്‍ വേ ട്രാക്കിലൂടെ നടക്കുന്നതിനിടയില്‍ പിന്നാലെയെത്തിയ പ്രതികള്‍ അയ്യനാരുടെ കഴുത്തില്‍കിടന്നിരുന്ന ഒരുപവന് തൂക്കം വരുന്ന ഒരു സ്വര്‍ണമാലയും പേഴ്സിലുണ്ടായിരുന്ന 11,000 രൂപയും പോക്കറ്റില്‍ കിടന്നിരുന്ന ഒരു മൊബൈല്‍ഫോണും തട്ടിയെടുത്ത് രക്ഷപെടുകയായിരന്നു.
അയ്യനാരുടെ പരാതിയെത്തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടയില്‍ പ്രതികളായ അന്‍സാരിയേയും ബിജുവിനെയും കഴിഞ്ഞ മാസം 30 ന് അറസ്റ്റ് ചെയ്ത് റിമാന്റു ചെയ്തിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു രണ്ടു പ്രതികളായ സുരേഷിനേയും സാബുവിനെയും കഴിഞ്ഞ രാത്രിയോടെ സൗത്ത് റെയില്‍വേ സ്റ്റേഷന് ഭാഗത്തുനിന്നും പിടികൂടുകയായിരുന്നു. ഇതില്‍ സാബു നിരവധി മോഷണകേസുകളിലും കഞ്ചാവ് കേസുകളിലും പ്രതിയാണ്.
ബിജു ഇതിനു മുമ്പും കവര്‍ച്ചാകേസില്‍ പ്രതിയായിട്ടുള്ളതും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണെ്ന്നും പോലീസ് പറഞ്ഞു.എറണാകുളം അസി.പോലിസ് കമ്മിഷണര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എറണാകുളം സെന്‍ട്രല്‍ സി.ഐ ഫ്രാന്‍സിസ് ഷെല്‍ബി, സെന്‍ട്രല്‍ എസ്.ഐ വി വിമല്‍, എ.എസ്.ഐ സേവ്യര്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ മാര്‍ഷല്‍, സുരേഷ്, മോഹനന്, ധര്‍മരത്നം എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്റു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: