പാലാ: ഇടപ്പാടി ആനന്ദഷണ്മുഖ ക്ഷേത്രത്തോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന അന്തര്‍ദ്ദേശീയ ശ്രീനാരായണ പഠന ഗവേഷണകേന്ദ്രം ഭാവിയില്‍ ലോകത്തിന് വഴികാട്ടിയാകുമെന്ന് മന്ത്രി കെ.എം. മാണി. സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ഹരിതം തീര്‍ത്ഥാടന പരിസ്ഥിതി ടൂറിസം സര്ക്യൂട്ടില്പ്പെടുത്തി പണിയുന്ന ശ്രീനാരായണ പഠന ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുദേവ സന്ദേശങ്ങള്‍ക്കും ചിന്തകള്‍ക്കും ലോകത്താകമാനം പ്രസക്തിയുണ്ട്. അതുകൊണ്ടുതന്നെ നാരായണ പഠന കേന്ദ്രം ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമാകുമെന്നും മാണി പറഞ്ഞു. എസ്എന്‍ഡിപിയോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പഠനകേന്ദ്രത്തിന് ശിലയിട്ടു. കുറിച്ചി അദ്വൈത വിദ്യാശ്രമം പ്രസിഡന്റ് സ്വാമി ധര്‍മ്മചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തി. ചീഫ് വിപ്പ് പി.സി. ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു.
ഇടപ്പാടിപോലെതന്നെ മീനച്ചില്‍ യൂണിയന്റെ കീഴിലുള്ള വാഗമണ്‍ മുരുകന് മലയും അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിക്കുന്ന തീര്‍ത്ഥാടന കേന്ദ്രമായി മാറുമെന്നും അതിന് 200കോടിരൂപയുടെ പദ്ധതികള്‍ സര്‍ക്കാര്‍ തയ്യാറാക്കിവരികയാണെന്നും പറഞ്ഞു.
എംപിമാരായ ജോസ് കെ. മാണി, ജോയി എബ്രാഹം, പാലാ നഗരസഭാ ചെയര്മാന് കുര്യാക്കോസ് പടവന്, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസ്ലി സിറിയക്, ജന്മഭൂമി കോട്ടയം ബ്യൂറോ ചീഫ് കെ.ജി. മധുപ്രകാശ്, രാജേഷ് വാളിപ്ലാക്കല്‍, ഷാജി മുകളേല്‍, ജ്ഞാനചൈതന്യ, ജില്ലാ പഞ്ചായത്തംഗം സജി മഞ്ഞക്കടമ്പില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോട്ടയം, ഇടുക്കി ജില്ലകളിലെ മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളെയും തീര്‍ത്ഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് നടപ്പാക്കുന്ന നൂതന പദ്ധതിയാണ് ഹരിതം തീര്‍ത്ഥാടന പദ്ധതി ടൂറിസം സര്‍ക്യൂട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: