ന്യൂദല്‍ഹി: ഭരണഘടനാ ശില്പി ഡോ. ബി.ആര്. അംബേദ്കര്‍ക്ക് രാഷ്ട്രത്തിന്റെ പ്രണാമം. മഹാപരിനിര്വാണദിനത്തില് പാര്‍ലമെന്റിനു മുന്നില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ഡോ. ബി. ആര്. അംബേദ്ക്കറിന്റെ സംഭാവനകള്‍ നിത്യവും അമൂല്യവുമാണെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
കാലത്തിനു മുമ്പേ നടന്ന മനുഷ്യനായിരുന്നു അദ്ദേഹം. സാമൂഹ്യതിന്മകള്ക്കെതിരെ അദ്ദേഹം നടത്തിയ പ്രവര്‍ത്തനവും വിദ്യാഭ്യാസ മേഖലയ്ക്ക് അദ്ദേഹം നല്കിയ സംഭാവനകളും അവിസ്മരണീയമാണ്. മര്‍ദ്ദിതരുടേയും ചൂഷിതരുടേയും ശബ്ദമായിരുന്നു ബാബാസാഹേബ്. അദ്ദേഹത്തിന്റെ ആദര്‍ശങ്ങളും ചിന്തകളും തുല്യതയുള്ള സമൂഹം ലക്ഷ്യമാക്കി മുന്നേറുന്ന നമുക്ക് പ്രചോദനകരമാണ്, പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ പാര്‍ലമെന്റില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് അംബേദ്കറുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: