തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരുവനന്തപുരം മണ്ഡലത്തിലെ സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെ ചോദ്യം ചെയ്യാമെന്ന് ലോകായുക്ത ഉത്തരവ്. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാമെന്നും ലോകായുക്ത വ്യക്തമാക്കി.
അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യപ്രകാരം രേഖകള്‍ നല്കാന് സിപിഐ തയ്യാറായില്ലെങ്കില്‍ അക്കാര്യം കോടതിയെ അറിയിക്കാനും ഉത്തരവില്‍ പറയുന്നുണ്ട്. സീറ്റ് ചര്‍ച്ചയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ മിനിട്ട്സ് പിടിച്ചെടുക്കണമെന്ന ഉത്തരവിനെതിരെ സിപിഐ നല്കിയ ഹര്‍ജി ലോകായുക്ത തള്ളി.
സീറ്റ് നല്‍കിയതില്‍ സിപിഐ നേതാക്കള്‍ കോഴവാങ്ങി എന്നാരോപിച്ച് ചിറയിന്‍കീഴ് സ്വദേശി ഷംനാദാണ് പരാതി നല്‍കിയത്. തുടര്‍ന്ന് ഐജി. സുരേഷ് രാജ് പുരോഹിതിന്റെ നേതൃത്വത്തിലുള്ള സംഘത്തെ കോടതി നിയോഗിക്കുകയായിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്, മുന്‍ മന്ത്രി സി.ദിവാകരന്, ജില്ലാ കൗണ്‍സില്‍ അംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ അഡ്വ. പി. രാമചന്ദ്രന് നായര്‍, സ്ഥാനാര്‍ത്ഥിയായ ഡോ. ബെനറ്റ് എബ്രഹാം എന്നിവരാണ് എതിര്‍കക്ഷികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: