തിരുവനന്തപുരം: പ്രവീണ്‍ തൊഗാഡിയ കോഴിക്കോട് നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട കേസ് തീര്‍പ്പാക്കിയത് കോടതിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കി. പ്രവീണ്‍ തൊഗാഡിയയ്ക്കെതിരെയുള്ള കേസ് സര്‍ക്കാര്‍ പിന്‍വലിച്ചെന്നാരോപിച്ച് പ്രതിപക്ഷം ബഹളം വച്ചു.
കേസ് സര്‍ക്കാര്‍ പിന്‍വലിച്ചിട്ടില്ലെന്നും ചാര്‍ജ് ഷീറ്റ് കൊടുക്കാന്‍ വൈകിയതിനാല്‍ കോടതിയാണ് കേസ് തീര്‍പ്പാക്കിയതെന്നും പ്രതിപക്ഷ ബഹളത്തിനിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട ഫയല്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനെ കാണിക്കാന്‍ തയ്യാറാണ്. 2006 മുതല്‍ 2011 കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നിട്ടും ഒന്നും ചെയ്തില്ലെന്ന് മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സര്‍ക്കാര്‍ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് 1815 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് ചോദ്യോത്തര വേളയില്‍ അറിയിച്ചു. പാലക്കാട് ജില്ലയിലാണ് ഏറ്റവും അധികം, 297. തിരുവനന്തപുരത്ത് 258ഉം കാസര്‍കോട്ട് 222ഉം കൊല്ലത്ത് 178ഉം കോഴിക്കോട് 161ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റവന്യൂ വകുപ്പ് നല്കിയ സ്റ്റേ ഉത്തരവുകള്‍ വഴി 62,66,72,046 രൂപയുടെ റിക്കവറി നടപടികള്‍ ഇപ്പോള്‍ തടസപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: