തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളെ തുടര്‍ന്ന് പ്രക്ഷുബ്ധമായ നിയമസഭ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്നത്തേയ്ക്ക് പിരിഞ്ഞു. പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വലിയ അഴിമതി നടക്കുന്നെന്നും അതിനുള്ള തെളിവ് തന്റെ പക്കലുണ്ടെന്നുമായിരുന്നു ഗണേഷ് ആരോപിച്ചത്. ഇതേ തുടര്‍ന്ന് സഭയില്‍ ഭരണപക്ഷം ഗണേഷിനെ വിമര്‍ശിക്കുകയും പ്രതിപക്ഷം പിന്തുണയ്ക്കുകയും ചെയ്തു.
ഗണേഷിന്റെ ആരോപണങ്ങള്‍ നിയമസഭാസമിതി അന്വേഷിക്കണമെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളുമായി സഭയുടെ നടുത്തളത്തില്‍ പ്രതിപക്ഷം കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
ഗണേഷ് കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്നും അതിന് ശേഷം മറുപടി നല്‍കാമെന്നും മുഖ്യമന്ത്രി ഉമ്മന്ൻചാണ്ടി പറഞ്ഞു. എന്തു നടപടികളാണ് വേണ്ടതെന്ന് അതിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: