തൃശൂര്‍: കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന ഗോ രക്ഷാ ഫണ്ട് (എഡിസിപി) സംസ്ഥാന സര്‍ക്കാര്‍ വക മാറ്റി ചെലവഴിക്കുന്നു. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പടര്‍ന്നുപിടിച്ച പക്ഷിപ്പനിയെ തുടര്‍ന്ന് താറാവുകള്‍ ചത്ത കര്‍ഷകര്‍ക്ക് സഹായം നല്കാന് ഈ ഫണ്ട് വിനിയോഗിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം മൃഗ സംരക്ഷണ വകുപ്പ് ഇറക്കി.
ഫയല്‍ നമ്പര്‍ 13089 ഉത്തരവിലുടെയാണ് ലക്ഷക്കണക്കിന് രൂപ വകമാറ്റാന്‍ തിരുമാനിച്ചിരിക്കുന്നത്. ഈ സാമ്പത്തികാവസാനം തിരിച്ച് നല്‍കാമെന്ന വ്യവസ്ഥയിലാണ് ഫണ്ട് വക മാറ്റുക. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍ക്കാരിന് ഇത് തിരിച്ചടക്കാന്‍ സാധിക്കില്ല. 2 കോടി രൂപ മൃഗാശുപത്രികളുടെ വികസനവും പുന:സംഘടനയും മൃഗചികിത്സ സേവനങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്ന ശീര്‍ഷകത്തില്‍ ഉള്കൊള്ളിച്ചിട്ടുളള പ്ലാന്‍ ഫണ്ടില്‍ നിന്നാണ് വക മാറ്റുന്നത്.
ഒരു വര്‍ഷം മുമ്പ് കുളമ്പ് രോഗം ബാധിച്ച് സംസ്ഥാനത്ത് നുറുക്കണക്കിന് പശുക്കള്‍ ചത്തതിനെ തുടര്‍ന്ന് ക്ഷീര കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധന സഹായം നാളിതുവരെയായിട്ടും നല്‍കിയിട്ടില്ല. ഈ അവസ്ഥ നില നില്‍ക്കുമ്പോഴാണ് പശു പരിപാലന ഫണ്ട് വക മാറ്റി ചെലവഴിക്കുന്നത്. കുളമ്പ് രോഗം ബാധിച്ച് ചത്ത പശുകളുടെ ഉടമകള്‍ക്ക് സംസ്ഥാനത്തൊട്ടാകെ അഞ്ചു കോടിയിലേറെ രൂപയാണ് നല്‍കാനുള്ളത്.
തൃശൂര്‍ ജില്ലയില്‍ മാത്രം 1750 പശുകളാണ് കുളമ്പ് രോഗം ബാധിച്ച് ചത്തതെന്നാണ് ഔദ്യോഗിക കണക്ക്. ഇതു പ്രകാരം 1.76കോടി രൂപ സര്‍ക്കാര്‍ നല്‍കണം. എന്നാല്‍ ഇതുവരെ 30 ലക്ഷം രൂപ മാത്രമാണ് നല്‍കിയിട്ടുള്ളത്. ബാക്കി 1.46 കോടി രൂപ ഇതുവരെയും നല്‍കിയിട്ടില്ല.
ആലപ്പുഴ ജില്ലയിലെ പുറക്കാട്, തലവടി, കോട്ടയം ജില്ലയിലെ പനച്ചിക്കാട്, അയ്മനം പഞ്ചായത്തുകളിലെ താറാവ് കര്‍ഷകര്‍ക്കാണ് സഹായം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: