ന്യൂദല്‍ഹി: വിവാദനായകനും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകനുമായ റോബര്‍ട്ട് വാദ്രക്ക് വിമാനത്താവളങ്ങളില്‍ ഇനി പ്രത്യേക പദവി നഷ്ടമായേക്കും. സാധാരണ പൗരന്മാരെപോലെ തന്നെ ക്യൂവില്‍ നില്‍ക്കുകയും എല്ലാ പരിശോധനകള്‍ക്കും വിധേയമാകുകയും ചെയ്യേണ്ടിവരും.
ഭരണഘടനാ പദവിയില്ലാത്ത വാദ്രക്ക് വിമാനത്താവളങ്ങളില്‍ പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കുന്നത് സംബന്ധിച്ച് വേഗത്തില്‍ തീരുമാനമെടുക്കാനായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു.
ഇപ്പോള്‍ ഭരണഘടനാ പദവിയില്ലാത്ത രണ്ട് പേര്‍ക്ക് മാത്രമെ ഈ സൗകര്യം നിലവിലുള്ളു. ആത്മീയ നേതാവ് ദലൈലാമക്കും, വാദ്രക്കും. ഇതില്‍ ദലൈലാമ ലോകാരാധ്യനാണ്. എന്നാല്‍ വാദ്രക്ക് ഇത്തരം യാതൊരു യോഗ്യതയുമില്ല.
നേരത്തെ സംഭവം വിവാദമായപ്പോള്‍ പ്രിയങ്ക വാദ്ര വിമാനത്താവളങ്ങളിലെ പ്രത്യേക അവകാശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച് യാതൊരു തീരമാനവും എടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഏവിയേഷന്‍ മന്ത്രാലയം വീണ്ടും കത്തെഴുതിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: