ന്യൂയോര്‍ക്ക്: അധികാരമേറ്റശേഷം ജനസമ്മതിയുടെ കാര്യത്തില്‍ വന്‍ കുതിപ്പ് നടത്തുന്ന ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. ഈ വര്‍ഷത്തെ ഏറ്റവും മികച്ച വ്യക്തിത്വമായി മോദിയെ ടൈം മാഗസിന്റെ വായനക്കാര്‍ തെരഞ്ഞെടുത്തു.
ഫെര്‍ഗൂസനിലെ പ്രതിഷേധക്കാര്‍, ഹോങ്കോങ് ജനകീയ പ്രക്ഷോഭ നേതാവ് ജോഷ്വാ വോങ്, നോബല്‍ സമ്മാന ജേത്രി മലാല യൂസഫ്സായി എന്നിവരെയൊക്കെ പിന്തള്ളിയാണ് മോദി പുരസ്കാരാര്‍ഹനായത്. എബോള രോഗബാധിതരെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും നഴ്സുമാരും പട്ടികയിലെ ആദ്യ അഞ്ചില്‍ ഇടംപിടിച്ചു. ആകെ പോള്‍ ചെയ്ത 50 ലക്ഷം വോട്ടില്‍ 16 ശതമാനവും നരേന്ദ്ര മോദി സ്വന്തമാക്കി.
ഫെര്ഗൂസന് സമരക്കാര്‍ക്ക് 9 ശതമാനം പേരുടെ പിന്തുണ ലഭിച്ചു. അമേരിക്കയില്‍ നിന്നായിരുന്നു ഏറ്റവും കൂടുതല്‍ വോട്ടുകള്‍ രേഖപ്പെടുത്തപ്പെട്ടത്, 37 ശതമാനം. ഭാരതത്തിലെ 17 ശതമാനംപേരും റഷ്യക്കാരില്‍ 12 ശതമാനം പേരും വോട്ട് ചെയ്തു. ആകെ 225 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കംപ്യൂട്ടര്‍, മൊബൈല്‍, ടാബ് തുടങ്ങിയ ഉപാധികളിലൂടെ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയതായി കണക്കാക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: