ലോകോജ്ജീവസുധാസൃന്ദി ചാരുമന്ദസ്മിതാങ്കിതാ
ജ്ഞാനപ്രകാശവിസ്ഫാരസ്ഫീതബിംബാധരാന്വിതാ
31. ലോകോജ്ജീവസുധാസൃന്ദിചാരുമന്ദസ്മിതാങ്കിതാ: ലോക- ലോകത്തിന്, ഉജ്ജീവ- ഉജ്ജീവനം പ്രദാനം ചെയ്യുന്ന, വീണ്ടും ചൈതന്യവത്താക്കുന്ന; സുധാ-അമൃതത്തെ; സൃന്ദി- ഒഴുക്കുന്ന; ചാരു- മനോഹാരിയായ; മന്ദസ്മിത- പുഞ്ചിരിയാല്‍; അങ്കിത-അലങ്കരിക്കപ്പെട്ടവള്‍.
ലോകത്തിന് ഉജ്ജീവനം പ്രദാനം ചെയ്യുന്ന മനോഹാരിയായ മന്ദസ്മിതം കൊണ്ട് അലങ്കരിക്കപ്പെട്ടവള്‍. ദേവിയുടെ തിരുമുഖം മന്ദസ്മിതമുള്ളതാണ്. സ്വതേ സുന്ദരമായ മുഖത്തു പുഞ്ചിരി വിടരുമ്പോള്‍ അതി സുന്ദരമാകും. ലോകത്തെ ഉജ്ജീവിപ്പിക്കുന്ന അമൃതത്തിന്റെ ഒഴുക്കാണ് ആ പുഞ്ചിരി. ദേവീവിഗ്രഹത്തിലോ ഭാവനയിലോ ആ പുഞ്ചിരി കാണാന്‍ കഴിയുന്ന ഭക്തന് അത് ഉജ്ജീവനൗഷധമാണ്.
32. ജ്ഞാനപ്രകാശവിസ്ഫാരസ്ഫീതബിംബാധരാന്വിതാ: – ജ്ഞാന പ്രകാശ- ജ്ഞാനത്തിന്റെ പ്രകാശത്തെ; വിസ്ഫാര പ്രസരിപ്പിക്കുന്ന; സ്ഫീത- അല്പം തടിച്ച; ബിംബാധാര തൊണ്ടിപ്പഴംപോലെ മനോഹരമായ അധരത്തോട്; അന്വിതാ- കൂടിയവള്‍.
ജ്ഞാനത്തിന്റെ പ്രകാശം പ്രസരിപ്പിക്കുന്ന സ്ഫീതമായ ബിംബാദാരങ്ങളുള്ളവള്. ദേവിയുടെ ചുണ്ടുകള്‍ തൊണ്ടിപ്പഴത്തിന്റെ ആകൃതിയും വര്ണ്ണവുമുള്ളവയാണ്. അല്പം തടിച്ച മനോഹരങ്ങളായ ചുണ്ടുകളില്‍ നിന്ന് ജ്ഞാനത്തിന്റെ പ്രകാശം പ്രസരിച്ച് ലോകമാകെ വ്യാപിക്കുന്നു. മൂകാംബികയുടെ ശ്രീമുഖം ധ്യാനിക്കുന്നവരുടെ മനസ്സില്‍ വിജ്ഞാനത്തിന്റെ പ്രകാശം പരക്കുമെന്ന് ഈ നാമം സൂചിപ്പിക്കുന്നു.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: