മുക്തനും ശുദ്ധനും പൂര്‍ണനുമായ ആത്മാവ് ഇങ്ങനെ ജഡക്കുടുക്കില് ഒപ്പിടേണ്ട ആവശ്യമെന്ത്? ഇതാണ് അടുത്ത ചോദ്യം. പൂര്‍ണനായ ആത്മാവ്, താന്‍ അപൂണനാണെന്ന തെറ്റിദ്ധാരണയില്‍ അകപ്പെട്ടതെങ്ങനെ? ഹിന്ദുക്കള്‍ ഈ ചോദ്യത്തില്‍ നിന്നൊഴിഞ്ഞുകളയുന്നെന്നും അങ്ങനെ ഒരു ചോദ്യം ഉദിക്കുന്നില്ലെന്ന് അവര്‍ പറയുന്നെന്നും ചിലര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. ചില ചിന്തകന്മാര് ഇതിനുത്തരം പറയാന്‍ ഒന്നോ അതിലധികമോ പൂര്‍ണ്ണ പ്രായന്മാരെ കല്പിക്കുന്നു.
വിടവുകളടയ്ക്കാന്‍ വലിയ ശാസ്ത്രീയ സംജ്ഞകള്‍ ഉപയോഗിക്കുകയും ചെയ്യുന്നു. പക്ഷേ സംജ്ഞപ്രയോഗം സമാധാനം പറയലല്ല. ചോദ്യം അങ്ങനെതന്നെ ശേഷിക്കുന്നു. പൂര്ണന് എങ്ങനെ പൂര്‍ണപ്രായനായി? ശുദ്ധനിരൂപാധികസ്വരൂപം അണുമാത്രമെങ്കിലും മാറുന്നതെങ്ങനെ? എന്നാല്‍ ഹിന്ദു ഋജുവാണ്. യുക്ത്യാഭാസത്തെ അഭയം പ്രാപിക്കാന്‍ അവന് ആഗ്രഹിക്കുന്നില്ല. ആണത്തത്തോടെ ചോദ്യത്തെ നേരിടാന്‍ അവനു ധൈര്യമുണ്ട്. അവന്റെ മറുപടി എനിക്കറിഞ്ഞുകൂടാ എന്നാണ്. പൂര്‍ണനായ ആത്മാവ് താന്‍ അപൂര്ണനാണെന്നു വിചാരിച്ചത് ജഡത്തോടൊട്ടി അതില്‍ കുടിങ്ങിയത്, എങ്ങനെയെന്ന് എനിക്കറിഞ്ഞുകൂടാ. എന്നാല്‍ എന്തൊക്കെയായാലും വസ്തുത വസ്തുതതന്നെ. താന്‍ ശരീരമാണെന്നുള്ള തനതു വിചാരം എല്ലാവരുടെയും ബോധത്തിലുള്ള ഒരു വസ്തുതയാണ്. താന്‍ ശരീരമാണെന്നു വിചാരിക്കുന്നതെന്തുകൊണ്ടെന്നു വിശദീകരിക്കാന്‍ ഹിന്ദു ശ്രമിക്കുന്നില്ല. അത് ഈശ്വരേച്ഛയാണെന്ന മറുപടി ഒരു സമാധാനമല്ല. എനിക്കറിഞ്ഞുകൂടാ എന്ന ഹിന്ദുവിന്റെ വചനത്തേക്കാള്‍ ഒട്ടും മെച്ചമല്ല അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: