ന്യൂദല്‍ഹി: കല്‍ക്കരി കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിവിധ സ്വകാര്യ കമ്പനികള്‍ക്കെതിരെ 17 പുതിയ ക്രിമനില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നു. കേസില്‍ ഇതുവരെ 32 എഫ്ഐആറുകളാണ് സിബിഐ രജിസറ്റര്‍ ചെയ്തിട്ടുള്ളത്.
സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റിന്റെ ഈ നീക്കം. എന്നാല്‍ കമ്പനിയുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. അതേസമയം, കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയുള്ള ആക്ട് പ്രകാരം 17 കമ്പനികള്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുന്നത്. ഇതുവരെ 16 കേസുകളാണ് കല്‍ക്കരി കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൂടാതെ 200 കോടി രൂപയുടെ വസ്തുവകകള്‍ അന്വേഷണ വിധേയമായി ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടിയിട്ടുമുണ്ട്.
കേസില്‍ പങ്കാളിത്തമുള്ള മറ്റ് പ്രതികളുടെ സ്ഥിര നിക്ഷേപങ്ങളും, വസ്തുവകകളും കണ്ടുകെട്ടിക്കൊണ്ടിരിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം ഒഡീഷ, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പണം തട്ടിപ്പ് നടത്തിയിട്ടുള്ള കമ്പനിക്കെതിരെയാണ് പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: