തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് നടത്തിയ ജനപക്ഷയാത്രയില്‍ കോടികള്‍ പിരിച്ചെടുത്തുവെന്ന് കെപിസിസി തന്നെ സമ്മതിച്ചു. വ്യാജരസീതു കൊടുത്തും കണക്കില്‍ പെടുത്താതെയും മദ്യവില്പ്പനക്കാരില്നിന്നും മറ്റുമായി പിരിച്ച തുകയുടെ ഒരു വിഹിതം എഐസിസിക്കും നല്കി.
ഡിസിസികളുടെയും ബ്ലോക്ക് പഞ്ചായത്ത്, ബൂത്തുകളുടെ വിഹിതംകഴിച്ച് കെപിസിസിക്ക് മാത്രം കിട്ടിയത് 10.66 കോടി രൂപ. ജനപക്ഷയാത്രയുടെ ചെലവ് 1.46 കോടി രൂപ. ജനപക്ഷയാത്ര കെപിസിസിക്ക് നല്കിയ നീക്കിയിരുപ്പ് 9.20 കോടി രൂപ. ഇതില്‍ ഒരു കോടി വി.എം. സുധീരന് എഐസിസിക്കും നല്കി. കെപിസിസി ട്രഷറര്‍ കരകുളം കൃഷ്ണപിള്ള കെപിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ അവതരിപ്പിച്ച ഔദ്യോഗിക കണക്കുകളിലാണ് 9.20 കോടിയുടെ നീക്കിയിരിപ്പുള്ളത്.
കേരളത്തില്‍ 21458 ബൂത്തുകളുണ്ടെന്നാണ് കണക്ക്. ഒരു ബൂത്തില്‍ നിന്നും 15000 രൂപ വീതം പിരിക്കാനാണ് പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയത്. ഇതില്‍ ഡിസിസികള്ക്കുളള വിഹിതവും ചേര്‍ന്ന് 75001 രൂപയാണ് കെപിസിസിക്കുള്ള വിഹിതം. ബാക്കി തുക ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മറ്റികള്ക്കുള്ളതാണ്. 21201 ബൂത്തുകളിലാണ് പിരിവ് തകൃതിയായി നടന്നത്. കെപിസിസി ഈ ബൂത്തുകളില്‍ നിന്നായി 15,90,07,500 രൂപയാണ് പ്രതീക്ഷിച്ചത്. എന്നാല്‍ കിട്ടിയത്13,71,98,760. ഇതില്‍ ഡിസിസികള്‍ക്കു വിഹിതം കഴിച്ചപ്പോള്‍ കിട്ടിയത് 10,60,05,000. ചില പോഷക സംഘടനകളുടെ വിഹിതമായി 6,30,650 രൂപ കിട്ടിയപ്പോള്‍ കെപിസിസിക്കുമാത്രം 10,66,35,650 രൂപ കിട്ടി. ഇതില്‍ ജനപക്ഷയാത്രക്ക് ചെലവഴിച്ചത് 1,46,47,400 രൂപയാണ്. കെപിസിസിക്ക് യാത്രകൊണ്ടുണ്ടായ സാമ്പത്തികനേട്ടം 9,19,88,250 രൂപ. ഇതുകൂടാതെ സുധീരന് വിവിധ സ്വീകരണ യോഗങ്ങളില്‍ കിട്ടിയ നോട്ടുമാലകള്‍ എണ്ണിയിട്ടില്ല. നോട്ടുമാലയിടുന്നത് റിസര്‍വ്വ് ബാങ്ക് ചട്ടത്തിനു വിരുദ്ധമാണെങ്കിലും ലക്ഷങ്ങളാണ് നോട്ടുമാലയിലൂടെ സുധീരന് ലഭിച്ചത്.
കെപിസിസി വിഹിതം മാത്രം 10.66 കോടിയെന്ന് കോണ്‍ഗ്രസ് നേതൃത്വം സമ്മതിക്കുമ്പോള്‍ ഒരു ബൂത്തില്‍ നിന്നും 15,000 രൂപ വച്ച് പിരിച്ചാല്‍ 31.80 കോടിയാണ് ലക്ഷ്യമിട്ടതെന്ന് കെപിസിസി അംഗീകരിക്കുന്നു. കെപിസിസി വിഹിതം മാത്രം 15 കോടി പ്രതീക്ഷിച്ചപ്പോള്‍ 13.71 കോടി കിട്ടിയെങ്കില്‍ ബ്ലോക്ക്, മണ്ഡലം ബൂത്ത്, കമ്മററികള്‍ മാത്രം 15 കോടിയോളം പിരിച്ചെടുത്തുവെന്നും വ്യക്തം. ഔദ്യോഗികമായി 30 കോടി പിരിച്ചെടുത്തുവെന്ന് കെപിസിസി സമ്മതിക്കുമ്പോള്‍ അനൗദ്യോഗിക പിരിവ് ഇതിന്റെ ഇരട്ടിയിലേറെ വരും. 60 കോടിയോളം രൂപ ഇത്തരത്തില്‍ ജനപക്ഷയാത്രയ്ക്കായി പിരിച്ചെടുത്തുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇത് ശരിയാണെന്ന് വ്യക്തമാക്കുന്നതാണ് കെപിസിസി അവതരിപ്പിച്ച ഔദ്യോഗിക കണക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: