കോട്ടയം: കോട്ടയം മുനിസിപ്പല്‍ ഓഫീസില്‍ സിനിമാ ചിത്രീകരണത്തിനിടയില്‍ പത്മശ്രീ ജയറാം, വിജയരാഘവന്, ഹണിറോസ് തുടങ്ങിയ കലാകാരന്മാരെ അവഹേളിച്ച യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് സര് സിപിയുടെ പ്രേതം കയറിയിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. കോട്ടയം നിയോജകമണ്ഡലം കമ്മറ്റി മുനിസിപ്പല്‍ ഓഫീസിനു മുമ്പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാകാരന്മാരെയും കായികതാരങ്ങളെയും ബഹുമാനിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായി ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അക്ഷരനഗരിയില്‍ സംഭവിച്ച ഈ നടപടി നമ്മുടെ നാടിനേറ്റ കളങ്കമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുഭാഷിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ ധര്‍ണ്ണയില്‍ സിനിമാ സെല്‍ സംസ്ഥാന കണ്‍വീനര്‍ ചെന്നിത്തല ഗോപന്, സന്തോഷ് ഫിലിപ്പ്, ജനറല്‍ സെക്രട്ടറിമാരായ പി.ജെ. ഹരികുമാര്‍, ബിനു ആര്. വാര്യര്‍, അഡ്വ. രാജേഷ്, റ്റി.പി. ഷാജി, സിനിമാസെല് ജില്ലാ കണ്‍വീനര്‍ അഭിലാഷ്, രാജേഷ് കുര്യനാട്, രമേശ് കല്ലില്‍, വിജയലക്ഷ്മി നാരായണന്, സുജാത സദനന്‍, സതീദേവി, കുസുമാലയം ബാലകൃഷ്ണ്‍, നാസര്‍ റാവുത്തര്‍, രാജേഷ് കൈലാസം, രാജേഷ് ചെറിയമഠം, അഡ്വ. ശ്രീനിവാസപൈ, റ്റി.ആര്. സുഗുണന്, ജോമോന്, എം.എന്‍. അനില്‍കുമാര്‍, സതീശന്, പ്രശാന്ത് മാങ്ങാനം, റിനോഷ്, ആര്. രാജു, അനീഷ് കല്ലേലില്‍, സതീശ് കിളിരൂര്‍, ഹരി കിഴക്കേക്കുറ്റ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: