എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമായ എരുമേലി പഞ്ചായത്തിനെ വിഭജിക്കുന്നതോടൊപ്പം എരുമേലിയെ മുനിസിപ്പാലിറ്റിയാക്കാമെന്ന പൂഞ്ഞാര്‍ എംഎല്‍എ അടക്കമുള്ള നേതാക്കളുടെ പ്രഖ്യാപനം അട്ടിമറിക്കപ്പെടുന്നു. എരുമേലിയിലെ മലയോര മേഖലയായ മുക്കൂട്ടുതറ കേന്ദ്രീകരിച്ച് പുതിയ പഞ്ചായത്ത് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായെങ്കിലും എരുമേലിയെ മുനിസിപ്പാലിറ്റി ആക്കുന്ന കാര്യത്തില്‍മാത്രം യാതൊരു നടപടിയും ഉണ്ടായില്ലെന്നും എംഎല്‍എ പി.സി. ജോര്‍ജ് ജന്മഭൂമിയോട് പറഞ്ഞു.
എരുമേലിയെ ടൗണ്ഷിപ്പാക്കാമെന്ന വാഗ്ദാനവുമായി കപ്പല്‍കയറി വന്നവര്‍ കമ്മറ്റികൂടി ഫണ്ടും വാങ്ങി എടുത്തതിനുശേഷം എരുമേലിയെ നടുക്കടലില്‍ മുങ്ങിത്താഴ്ത്തുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ടൗണ്‍ഷിപ്പിനു തൊട്ടുപിന്നാലെ മുനിസിപ്പാലിറ്റിയുമായി വണ്ടികയറി വന്നവര്‍ അവസനം അതും അട്ടിമറിയുടെ വക്കിലെത്തിച്ചിരിക്കുന്നു. മുക്കൂട്ടുതറ കേന്ദ്രമായി പുതിയ പഞ്ചായത്ത് രൂപീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അധികാരത്തിലേറുന്ന മുന്നണികള്‍ സൗകര്യംപോലെ മറക്കുന്ന പഞ്ചായത്ത് രൂപീകരണം യാഥാര്‍ത്ഥ്യമാകുന്ന ഘട്ടത്തിലാണ് എരുമേലിയെ ബോധപൂര്‍വ്വം തകര്‍ക്കാനുള്ള അണിയറ നീക്കങ്ങളും നടക്കുന്നത്.
ഇന്നലെ വിഭജനം സംബന്ധിച്ച് തലസ്ഥാന നഗരയില്‍ നടന്ന മന്ത്രിസഭാ യോഗത്തിലും മറ്റും എരുമേലിയെ മുനിസിപ്പാലിറ്റിയാക്കുന്നതില് എതിര്പ്പുകളുയര്ന്നുവെന്നാണ് പി.സി. ജോര്‍ജ് എംഎല്‍എ പറയുന്നത്. എന്നാല്‍ മുക്കൂട്ടുതറ പഞ്ചായത് രൂപീകരണത്തിന് പച്ചക്കൊടി കാട്ടുകയും ചെയ്തു.
ശബരിമല തീര്‍ത്ഥാടനം അടക്കം മാസം തോറും ലക്ഷക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന എരുമേലിയുടെ വികസനത്തെ അട്ടിമറിക്കാനുള്ള ശ്രമം വന്‍വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. 107 പഞ്ചായത്തുകളുടെ രൂപീകരണ അപേക്ഷവന്നുവെങ്കിലും 43 പഞ്ചായത്തുകള്‍ക്കാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഏറ്റുമാനൂരും ഈരാറ്റുപേട്ടയും മുനിസിപ്പാലിറ്റിയാക്കാനും തീരുമാനിച്ചു. എരുമേലിയുടെ വികസന കാര്യത്തില്‍ ചിലര്‍ തടസം നില്‍ക്കുകയാണെന്ന എംഎല്‍എയുടെ പ്രഖ്യാപനം മുനിസിപ്പാലിറ്റി നഷ്ടമാകുന്ന സാഹചര്യത്തില്‍ ശക്തമായിത്തീരുകയാണെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
ശബരിമല തീര്‍ത്ഥാടന കേന്ദ്രമായ എരുമേലിയുടെ വികസനം മാത്രമല്ല, തീര്‍ത്ഥാടനത്തെ തന്നെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും ആരോപണമുയര്‍ന്നു. പുതിയ പഞ്ചായത്ത് രൂപീകരണത്തെ സംബന്ധിച്ച് തര്‍ക്കംപോലും പരിഹരിക്കാന്‍ കഴിയാതെ നേതാക്കളും മറ്റും നട്ടംതിരിയുമ്പോഴാണ് എരുമേലി മുനിസിപ്പാലിറ്റി എന്ന സ്വപനം അവസാനഘട്ടം അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. പ്രൊപ്പോസ് വാര്‍ഡിലെ കൊടിത്തോട്ടം പാറമടയും വികസനത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ ഒഴിയെത്താന് സാദ്ധ്യതയുള്ള ചില കോളനി പ്രദേശങ്ങളും മുന്നില്‍കണ്ടാണ് പഞ്ചായത്ത് വിഭജനത്തില്‍ നേതാക്കളുടെ തര്‍ക്കങ്ങളും തീരുമാനമാകാതെ കിടക്കുന്നത്. ഇതിനിടെ എരുമേലി ഗ്രാമപഞ്ചായത്ത് വിഭജനവും മുക്കൂട്ടുതറ പഞ്ചായത്ത് രൂപീകരണം സംബന്ധിച്ച് കോണ്‍ഗ്രസ് – കേരള കോണ്‍ഗ്രസ് അധികാര വടംവലിയും അണിയറയില്‍ ശക്തമായിരിക്കുകയാണ്.
കൊടിത്തോട്ടം പാറമട ഉള്‍പ്പെടുന്ന പ്രൊപ്പോസ് വാര്‍ഡിനു പകരം ഇരുമ്പൂന്നിക്കര വാര്‍ഡ് മുക്കൂട്ടുതറ പഞ്ചായത്തിന് നല്‍കാമെന്ന ചില ജനപ്രതിനിധികളുടെ വാഗ്ദാനം പോലം എങ്ങുമെത്തിയില്ല. മുക്കൂട്ടുതറയെ പുതിയ പഞ്ചായത്തായി രൂപീകരിക്കുമ്പോള്‍ എരുമേലിയെ മുനിസിപ്പാലിറ്റിയാക്കാമെന്ന ജനപ്രതിനിധികളുടെ മോഹത്തിനും കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. എരുമേലിയെ മുനിസിപ്പാലിറ്റിയാക്കുന്നതിനെ എതിര്‍ത്തവരടക്കം വികസനത്തെ അട്ടിമറിക്കാന്‍ അണിയറയില്‍ കരുക്കള്‍ നീക്കുന്നവര്ക്കെതിരെ വ്യാപകമായ ജനകീയ പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്കുമുമ്പ് സംസ്ഥാനത്തെ ആദ്യത്തെ ജനകീയ കെഎസ്ആര്‍ടിസി സെന്റര്‍ അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ നടന്ന ജനകീയ പ്രക്ഷോഭംപോലെ മറ്റൊരു ജനകീയ സമരത്തിന് എരുമേലി മുനിസിപ്പാലിറ്റിരൂപീകരണവും വഴിയൊരുക്കുമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: