പാലാ: അനധികൃതപാടം നികത്തല്‍ മറയ്ക്കാന്‍ സംസ്ഥാനവോളിബോള്‍ ടൂര്‍ണ്ണമെന്റ്. നാല്പ്പത്തിനാലാമാത് സംസ്ഥാന സീനിയര്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റിനെ മറയാക്കിയാണ് സ്വകാര്യവ്യക്തി പാടം മണ്ണിട്ട് നികത്തി സ്ഥലം സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ശ്രമം നടത്തുന്നത് . ആദ്യം നഗരസഭാ ചെയര്മാന് തന്നെ പാടം മണ്ണിട്ട് നികത്തുന്നതിനെതിരെ സ്വരമുയര്ത്തിയിരുന്നെങ്കിലും പിന്നീട് സ്വകാര്യവ്യക്തി തന്റെ സ്വാധീനം ഉപയോഗിച്ച് ഉന്നതതലങ്ങളിലിടപെട്ട് സ്ഥലം സ്വന്തമാക്കുകയായിരുന്നു . മൂന്ന് വര്‍ഷമായി തന്റെ ആശുപത്രിക്കായി വാങ്ങിക്കൂട്ടിയ സ്ഥലം ഉപയോഗശൂന്യമായി വന്നതോടെ എങ്ങനെയും സ്ഥലം പിടിച്ച് നിര്‍ത്താന്‍ ഇയാളുടെ തലയിലുദിച്ച കുബുദ്ധിയാണ് വോളിബോള്‍ ടൂര്ണ്ണമെന്റെന്നാണ്് സൂചന. മുമ്പ് സ്ഥലം മണ്ണിട്ട് നികത്തി കെട്ടിടം പണിയാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതോടെ നാട്ടുകാര്‍ വലിയ പ്രതിഷേധം നടത്തിയിരുന്നു . ഇതിന് തൊട്ട് പിന്നാലെ ഡി.വൈ.എഫ്.ഐ ടെയും , സി.പിഎം ന്റെയും നേതൃത്വത്തില്‍ സമരം നടത്തുക കൂടി ചെയ്തതോടെ ഇയാള്‍ ചില സമുദായസംഘടനകളെ കൂട്ട് പിടിക്കാനുള്ള ശ്രമം നടത്തി. എന്നാല്‍ ഇവരാരും വഴങ്ങാതെ വന്നതോടെ വോളിബോള്‍ കോര്‍ട്ട് നിര്‍മ്മിച്ച് തല്ക്കാലം വിവാദങ്ങളില്‍നിന്ന് തലയൂരുവാനാണ് ശ്രമം. പാലായിലെ ലയണ്‍സ് ക്ലബ് ഓഫ് സ്പൈസ് വാലി, കേരളയുവജനക്ഷേമബോര്ഡ് എന്നിവയുടെ സഹകരണത്തോടെയാണ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന മത്സരം പാലയില്‍ തന്നെ നടത്തണമെങ്കിലും വേറേയും നിരവധി സ്റ്റേഡിയങ്ങളുണ്ടെന്നും ആരോപണം ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: