ഒരു കൊല്ലത്തിനു മുമ്പ് ഏതോ പത്രത്തില്‍ (യുപിയിലോ, ബീഹാറിലോ) ആണ് ആ വാര്‍ത്ത വന്നത.് ഒരു ഗ്രാമത്തിലെ 1000 ഹിന്ദുകളെ പാസ്റ്റര്‍ ക്രിസ്തു മതത്തിലേക്ക് ഒറ്റദിവസംകൊണ്ട് കൂട്ടമതപരിവര്‍ത്തനം നടത്തിയെന്ന്.
അന്ന് അതിനെതിരെ ഒരു ചെറുപ്രസ്താവന പോലും നടത്താത മതേതര വാദികള്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ കാണിക്കുന്ന കോലാഹലങ്ങള്‍ കാണുമ്പോള്‍ ഇതില്‍ എത്രമാത്രം ആത്മാര്‍ത്ഥതയുണ്ടെന്നു സംശയിക്കെണ്ടിയിരിക്കുന്നു. ഇവരുടെ ഈ കപട മതേതരത്വംകൊണ്ട് ഭാരതത്തില്‍ ഹിന്ദു സമുദായത്തില്‍ ഏകീകരണം നടന്നാല്‍ ആര്‍ക്കും അതില്‍ കുറ്റംപറയാന്‍ പറ്റില്ല.
ഉണ്ണി പാറക്കാട്
ബിജെപി ഒഴികെ മറ്റെല്ലാ പാര്‍ട്ടികളും കപടമതേതരന്മാരായിരുന്നു എന്നതിന്റെ തെളിവാണ് പാര്‍ലമെന്റില്‍ പ്രതിഫലിച്ചത്. ഇതിനുമുന്‍പ് വര്‍ഷങ്ങളായി ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തിയിട്ടും പ്രതികരിക്കാത്ത മതേതരന്മാര് സഭയില്‍ ആക്രോശിക്കാന്‍ മാത്രം എന്താണിവിടെ സംഭവിച്ചതെന്ന് ഒന്നു വിലയിരുത്തുന്നത് നന്നായിരിക്കും.
ഇതുവരെ മതംമാറ്റപ്പെട്ടത് ഹിന്ദുവാണെങ്കില്‍ ഇപ്പോള്‍ സംഭവിച്ചത് മുസ്ലിം സമുദായത്തില്‍ നിന്നും ഹിന്ദുധര്മ്മത്തിലേക്കായതാണ് മതേതരന്മാരെ ചൊടിപ്പിച്ചത്. ഹിന്ദുവിന്റെ മേലുളള കടന്നുകയറ്റം മതേതരന്മാര്‍ക്ക് വര്ഗ്ഗീയതക്കെതിരെയുളള നടപടിയായി മാറുന്നതും ഈ പ്രീണന തന്ത്രംകൊണ്ടാണെന്ന് പൊതുജനം(പ്രത്യേകിച്ച് ഹിന്ദുസമൂഹം) മനസ്സിലാക്കിയാല്‍ നന്ന്.
ഓമനക്കുട്ടന് ശിവരാമന് നായര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: