തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്എസിലെ തെരേസാ ജോസഫിന് സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ സ്വര്‍ണ്ണം. കഴിഞ്ഞ ദിവസം 1500 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ തെസേര ഇതോടെ മീറ്റില്‍ ഇരട്ട സ്വര്‍ണ്ണം സ്വന്ത
മാക്കി.
രണ്ട് മിനിറ്റ് 12.12.20 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് തെരേസ ഇന്നലെ പൊന്നണിഞ്ഞത്. ഈയിനത്തില്‍ വെള്ളി നേടിയത് എറണാകുളം ജില്ലയിലെ കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസിലെ സ്മൃതിമോള്‍ വി. രാജേന്ദ്രനാണ്. സമയം രണ്ട് മിനിറ്റ് 13.19 സെക്കന്റ്. മൂന്നാം സ്ഥാനത്ത് മേഴ്സിക്കുട്ടന്‍ അക്കാദമിയുടെ താരവും സേക്രട്ട് ഹാര്‍ട്ട് എച്ച്എസ്എസിലെ വിദ്യാര്‍ത്ഥിനിയുമായ ഒലിവിയ ആന്‍ മരിയ തോമസ്. സമയം രണ്ട് മിനിറ്റ് 14.06 സെക്കന്റ്. കഴിഞ്ഞ വര്‍ഷം ഇതേ ഇനത്തില്‍ വെള്ളിമെഡലായിരുന്നു തെരേസ നേടിയിരുന്നത്. കഴിഞ്ഞവര്‍ഷം ഉഷ സ്കൂളിന്റെ ജെസ്സി ജോസഫിനോട് പൊരുതി വെള്ളിമെഡലാണ് നേടിയതെങ്കിലും ദേശീയ റെക്കോര്‍ഡിനേക്കാള്‍ മികച്ച സമയത്തായിരുന്നു ഫിനിഷ് ചെയ്തത്. എന്നാല്‍ ഇന്നലെ സ്വര്‍ണ്ണം നേടിയെങ്കിലും കഴിഞ്ഞവര്‍ഷത്തെ പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയാത്തതിന്റെ നിരാശ തെരേസ മറച്ചുവെച്ചില്ല. കൂലിപ്പണിക്കാരനായ പുല്ലൂരാംപാറ ചെമ്പനാനക്കല് ജോസ് മാത്യുവിന്റെയും സൂസമ്മയുടെയും മകളാണ് തെരേസ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: