ന്യൂദല്‍ഹി: അടിയന്തരാവസ്ഥ ഒഴിവാക്കാമായിരുന്ന ഒരു സംഭവമായിരുന്നുവെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഇന്നലെ പുറത്തിറക്കിയ അദ്ദേഹത്തിന്റെ ദ ഡ്രമാറ്റിക ഡക്കേഡ് ഇന്ദിരാ ഗാന്ധി ഇയേഴ്സ് എന്ന പുസ്തകത്തിലാണ് ഇക്കാര്യം. 75ലെ അടിയന്തരാവസ്ഥ ഒഴിവാക്കാമായിരുന്നു. ഈ ദുസാഹസത്തിന് കോണ്‍ഗ്രസിനും ഇന്ദിരയ്ക്കും കനത്ത വില നല്‍കേണ്ടിയും വന്നു. മുഖര്‍ജി പുസ്തകത്തില്‍ പറയുന്നു.
മൗലികാവകാശങ്ങളും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും അടിച്ചമര്‍ത്തി, വന്‍തോതിലാണ് അറസ്റ്റ് നടന്നത്. പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് കൊണ്ടുവന്നു. ഇതെല്ലാം ജനങ്ങളെ ബാധിച്ചു.അന്ന് ഇന്ദിരാ സര്‍ക്കാരിലെ മന്ത്രിയായിരുന്ന മുഖര്‍ജി തുടരുന്നു. അടിയന്തരാവസ്ഥക്കെതിരായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കിയവരില് ഒരാളായ ജയപ്രകാശ് നാരായണനെ മുഖര്‍ജി വിമര്‍ശിക്കുന്നുമുണ്ട്. ജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധമില്ലായിരുന്നു. അദ്ദേഹം എഴുതുന്നു.അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ഭരണഘടനാ വ്യവസ്ഥകളെപ്പറ്റി ഇന്ദിരയ്ക്ക് അറിയില്ലായിരുന്നു.
സിദ്ധാര്‍ഥ ശങ്കര്‍ റേയാണ് അത് ചൂണ്ടിക്കാണിച്ചു നല്‍കിയത്. അത് അടിയന്തരാവസ്ഥയ്ക്കുള്ള തീരുമാനത്തിലേക്ക് നീങ്ങുകയും ചെയ്തു. പ്രണാബ് അവകാശപ്പെടുന്നു.അന്ന് ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന റേ പിന്നീട് ഷാ കമ്മീഷനു മുന്പില് മലക്കം മറിഞ്ഞു.തീരുമാനത്തില്‍ തനിക്ക് പങ്കില്ലെന്നായിരുന്നു റേയുടെ വാദം.
പ്രണബിന്റെ മൂന്നു പുസ്തകമുള്ള പരമ്പരയുടെ ആദ്യഭാഗമാണിത്.69 മുതല്‍ 80 വരെയുള്ള വിഷയങ്ങളാണ് ഇതില്‍.ബംഗഌദേശ് വിമോചനം, ജെപിയുടെ പ്രക്ഷോഭം,77ലെ തിരഞ്ഞെടുപ്പിലെ തോല്‍വി, കോണ്‍ഗ്രസിലെ പിളര്‍പ്പ് തുടങ്ങിയവയെല്ലാം ഇതില്‍ വിഷയമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: