മട്ടാഞ്ചേരി: പൈതൃക നഗരിയിലെ അനധികൃതകയ്യേറ്റങ്ങളും, വഴിയോരകച്ചവടങ്ങളും നീക്കം ചെയ്തു. ഇന്നലെ രാവിലെ 8ന് ഫോര്‍ട്ടുകൊച്ചി സബ്കളക്ടര്‍ സുഹാസ്.എസ്, ഐഎഎസിന്റെ സാന്നിധ്യത്തില്‍ താലൂക്ക് ഓഫീസര്‍ താഹിറാ ബീഗം, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ വേണു എന്നിവരുടെ നേതൃത്വത്തിലാണ് കയ്യേറ്റങ്ങളും വില്പന വണ്ടികളും നീക്കം ചെയ്തത്. ആറ് മണിക്കൂര്‍ നീണ്ടുനിന്ന ഒഴിപ്പിക്കല്‍ നടപടിയില്‍ പ്രാദേശിക തലത്തില്‍ പ്രതിഷേധമുയര്‍ന്നെങ്കിലും വന്‍കിടക്കാരുടെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു തുടങ്ങിയതോടെ ചെറുകിട കച്ചവടക്കാര്‍ സ്വയം ഒഴിഞ്ഞുപോയത് സംഘര്‍ഷം ഒഴിവായി.
ഫോര്‍ട്ടുകൊച്ചി മേഖലിയില്‍ കയ്യേറ്റം വ്യാപകമായതിനെതുടര്‍ന്ന് വ്യപകപരാതി ഉയര്‍ന്നതാണ് ഒഴിപ്പിക്കല്‍ നടപടിക്ക് ഇടയാക്കിയതെന്നാണ് വിശദീകരണം. 2014ല്‍ ഇതിനകം നാലുതവണ ഫോര്‍ട്ടുകൊച്ചിയില്‍ അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ നടപടികളുണ്ടായെങ്കിലും ഓരോഘട്ടത്തിലും ആഴ്ചകള്‍ക്ക് ശേഷം കയ്യേറ്റങ്ങള്‍ തുടരുകയാണുണ്ടായത്. പലകേന്ദ്രങ്ങളിലും സാധാരണക്കാര്‍ ഉപജീവനത്തിനായി വില്പനകേന്ദ്രങ്ങളൊരുക്കുമ്പോള്, ചിലഭാഗങ്ങള്‍ രാഷ്ട്രീയക്കാരുടെ ഒത്താശയോടെ കെട്ടിയെടുത്ത് സ്വന്തമാക്കുന്നത് തുടുരുകയും ചെയ്തു.
കൊച്ചി ബിനാലെയുടെ മറവിലാണ് സുരക്ഷയും, വാഹനഗതാഗത തടസ്സവും, യാത്രാസൗകര്യവുമൊരുക്കുന്നതിന്റെ പേരില്‍ അനധികൃത കയ്യേറ്റ നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടി തുടങ്ങിയത്. ഇതിനെതിരെ ചെറുകിട കച്ചവടക്കാരുടെ സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിക്കഴിഞ്ഞു.
വഴിയോരകച്ചവടക്കാര്‍ക്ക് ബദല്‍ സംവിധാനമൊരുക്കാന്‍ സുപ്രീംകോടതിയും പാര്‍ലമെന്റും നല്കിയ അവകാശങ്ങളെ കണ്ടെല്ലെന്ന് നടിച്ച് ഏകപക്ഷീയമായാണ് വഴിയൊരകച്ചവടക്കാരെ ഒഴിപ്പിക്കുന്നതെന്നും, ഇതിനെ നിയമപരമായി നേരിടുമെന്ന് അഡ്വ.മിനി പറഞ്ഞു. പ്രാദേശിക ജനങ്ങളെ പട്ടിണിയിലാക്കി കോടികള്‍ ചിലവഴിച്ച് നടത്തുന്ന ബിനാലെ മാമാങ്കത്തിന് ജനകീയമായ എതിര്‍പ്പുണ്ടാകുമെന്ന് കെ.അബ്ബാസ്സ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: