മട്ടാഞ്ചേരി: കൊച്ചിന് കോര്പ്പറേഷന് വക മട്ടാഞ്ചേരി ടൗണ്‍ഹാള്‍ നവീകരണത്തിലും ഫോര്‍ട്ടുകൊച്ചി സര്‍ക്കാര്‍ ആശുപത്രി നിര്‍മാണത്തിലും നടന്ന അഴിമതികളെക്കുറിച്ച് വിജിലന്‍സ് സംഘം തെളിവെടുപ്പ് നടത്തി. ഇന്നലെ ഉച്ചയോടെയാണ് വിജിലന്‍സ് നഗരസഭാ പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥ സംഘം പരിശോധന തുടങ്ങിയത്.
ടൗണ്‍ഹാള്‍ രണ്ടുകോടി രൂപ ചിലവഴിക്കും, ആശുപത്രി ഒപി സൗകര്യത്തിനുള്ള നിര്‍മ്മാണം 30 ലക്ഷം രൂപ ചിലവഴിച്ചുമാണ് നിര്‍മ്മാണങ്ങള്‍ നടത്തിയത്. കൊച്ചിന് കോര്പ്പറേഷന് ആരോഗ്യവകുപ്പ് സ്ഥിരം സമിതി ചെയര്‍മാന്റെ നേതൃത്വത്തിലാണ് നവീകരണം നടന്നതെന്നാണ് ആരോപണം.
യൂത്ത് കോണ്‍ഗ്രസ്സ് ഭാരവാഹിയുടെ പരാതിയെതുടര്‍ന്നാണ് വിജിലന്‍സ് സംഘം തെളിവെടുപ്പ് പരിശോധന നടത്തിയത്. ടൗണ്‍ഹാള്‍ നവീകരണത്തില്‍ വ്യാപകമായ അഴിമതി നടന്നത് പത്രവാര്‍ത്തയായതോടെയാണ് ജനകീയ രാഷ്ട്രീയ സംഘടനകള്‍ അഴിമതി അന്വേഷണാവശ്യമുയര്ത്തിയത്. ഫോര്‍ട്ടുകൊച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ നിര്‍മ്മിച്ച ഒപി വിഭാഗം കൗണ്ടറുകളുള്പ്പെയുള്ള നിര്‍മ്മാണത്തില്‍ നിലവാരം കുറഞ്ഞവസ്തുക്കളാണ് ഉപയോഗിച്ചതെന്നും മഴ തുങ്ങിയതോടെ പുതിയ നിര്‍മ്മാണം ചോര്‍ന്നൊലിച്ചത് അഴിമതി ആരോപണം ശരിവെയ്ക്കുകയും ചെയ്തതായാണ് ജനകീയ സംഘടന ഭാരവാഹികള്‍ പറയുന്നത്.
വിജിലന്‍സ് ഡിവൈഎസ്പി മാരായ ബിജുമോന്, ആര്.സലീം, പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ പ്രതാപ് രാജന്, എക്സി എഞ്ചിനീയര്‍ പീറ്റര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പ്രാഥമിക പരിശോധനയില്‍ അഴിമതി നടന്നതായാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: