കണ്ണൂര്‍: സര്‍ക്കാര്‍ നല്കിയ 50 കോടി രൂപയുടെ കടവും പലിശയും അടക്കം 178 കോടി രൂപ ഒരു മാസത്തിനകം അടച്ചു തീര്‍ക്കാന്‍ ആവശ്യപ്പെട്ട് റവന്യുവകുപ്പ് പരിയാരം മെഡിക്കല്‍ കോളേജിന് ജപ്തി നോട്ടീസ് നല്കി. കടന്നപ്പള്ളി പാണപ്പുഴ വില്ലേജ് ഓഫീസര്‍ നേരിട്ടെത്തി ജപ്തി നോട്ടീസ് അധികൃതര്‍ക്ക് കൈമാറുകയായിരുന്നു.
1997ല്‍ ഇകെ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് പഴയ ഭരണ സമിതി സര്‍ക്കാറില്‍ നിന്ന് സ്വീകരിച്ച് 50 കോടി രൂപയുടെ വായ്പയും പലിശയും പിഴപ്പലിശയും സഹിതം 178 കോടിരൂപയുടെ ബാധ്യതയാണ് പരിയാരം മെഡിക്കല്‍ കോളേജിനുള്ളത്. വിവിധ ഘട്ടങ്ങളില്‍ സമയം നീട്ടി നല്‍കിയിട്ടും വായ്പ തിരിച്ചടില്ലാത്തതിനാലാണ് ജപ്തി നടപടിയിലേക്ക് നീങ്ങുന്നതെന്ന് റവന്യൂ അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ തിരിച്ചടവിന് സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ സാവകാശം തേടാനാണ് ഭരണസമിതിയുടെ തീരുമാനം. വായ്പയും പലിശയും സഹിതം 500 കോടിരൂപ തിരിച്ചുപിടിക്കാന്‍ ഹഡ്കോയും പരിയാരം ഭരണസമിതിക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: