കൊളംബോ: ശ്രീലങ്കന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണ് നാലു പേര് മരിച്ചു. ഒരു സൈനികന് പരുക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. കൊളംബോയ്ക്ക് സമീപം അതുരുഗിരിയയിലുള്ള റബര്‍ തോട്ടത്തിലാണ് വിമാനം തകര്‍ന്നുവീണത്. ഉടന്‍തന്നെ തീപിടിച്ചു.
നാവികസേനയുടെ അന്റനോവ് എഎന്‍ 32 എയര്ക്രാഫ്റ്റ്റ്റ് ആണ് തകര്‍ന്നു വീണത്. രത്മലാനാ എയര്‍ബേസില്‍ നിന്നും കൊളംബോ രാജ്യാന്തര വിമാനത്താവളത്തിന് അടുത്തുള്ള എയര്‍ബേസിലേക്ക് പോവുകയായിരുന്നു വിമാനം. പറന്നുയര്‍ന്ന വിമാനം പുലര്‍ച്ചെ 6.35 ഓടെ കണ്ട്രോള് റൂമുമായുള്ള ബന്ധം തകര്‍ന്ന അവസ്ഥയില്‍ എത്തുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ നില എന്താണെന്ന് അധികൃതര്‍ ഇതുവരെ വ്യക്തമായിട്ടില്ല. മോശം കാലാവസ്ഥയാണ് അപകടകാരണമെന്ന് പോലീസ് അറിയിച്ചു. 1995 മുതല്‍ അന്റനോവ് എഎന്‍-32 വിഭാഗത്തില്‍പെട്ട നാലു വിമാനങ്ങളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: