കൊട്ടാരക്കര: കൊട്ടാരക്കര ജോയിന്റ് ആര്.ടി. ഓഫീസില്‍ വിജിലന്‍സ് സംഘം നടത്തിയ റെയ്ഡില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ഓഫീസിലുണ്ടായിരുന്ന പത്ത് ഏജന്റ്മാരെ സംഘം ചോദ്യം ചെയ്തു. ചിലര്‍ കയ്യിലുണ്ടായിരുന്ന അപേക്ഷാ ഫോമുകള്‍ വലിച്ചെറിഞ്ഞ ശേഷം ഓടി മാറി.
ഏജന്റ്മാരില്‍ നിന്നും ഓഫീസില്‍ വിവിധ ആവശ്യങ്ങള്ക്കായെത്തിയവരില് നിന്നും സംഘം മൊഴിയെടുത്തു. പരാതിയിലെ ആരോപണങ്ങളില്‍ കഴമ്പുണ്ടന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചന നല്കി.
വിജിലന്‍സ് സംഘം എത്തുമ്പോള്‍ ഓഫീസിലെ ഒരു കൗണ്ടറിലെ പരിശോധനയില്‍ പണം കുറവായിരുന്നു. സംഘം എത്തിയതറിഞ്ഞ് ഈ കൗണ്ടറിലെ പണം മാറ്റിയതാണെന്ന നിഗമനത്തിലാണ് സംഘം. ഏജന്റ്മാര്വഴിയല്ലാതെ എത്തുന്ന അപേക്ഷകള്‍ വൈകിപ്പിക്കുകയും അപേക്ഷകള്‍ സംബന്ധിച്ച് കമ്പ്യൂട്ടറിലെ കണക്കുകളും ഓഫീസ് രജിസ്ടറിലെ കണക്കുകളും തമ്മില്‍ പൊരുത്തമില്ലന്നും കണ്ടെത്തിയിട്ടുണ്ട്. രാത്രി വൈകിയും രേഖകള്‍ പരിശോധിച്ചിട്ടും തീരാത്തതിനാല്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്കാന് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു.
ഏജന്റുമാരുടെ സ്വാധീനത്തിലാണ് ഓഫീസ് പ്രവര്‍ത്തനമെന്നും പ്രധാന ഉദ്യോഗസ്ഥനുള്പ്പടെയുള്ളവര് കമ്മീഷന് പറ്റി ഏജന്റുമാര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നുമുള്ള പരാതിയെ തുടര്‍ന്നായിരുന്നു റെയ്ഡ്. വിജിലന്‍സ് സി.ഐമാരായ സിനിഡെന്നീസ്, ഗോപകുമാര്‍, എസ്.ഐമാരായ ചന്ദ്രബാബു, ജോണ്‍, എ.എസ്.ഐ മാരായ അശോകന്,സുധീഷ്, രഘു,സിറാജ്, സെബാസ്റ്റിയന്, വില്പനനികുതി അസി.കമ്മീഷണര്‍ ശ്യാംകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്. നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: