കോട്ടയം: ആയുര്‍വ്വേദത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ഗവ. ആയുര്‍വ്വേദ ഡോക്ടറ്മാരുടെ സംസ്ഥാന സമ്മേളനം ആരംഭിച്ചു.
ഇന്നലെ മാധ്യമ സെമിനാറോടെയാണു സമ്മേളനം ആരംഭിച്ചത്. ‘ആരോഗ്യത്തിനു ആയുര്‍വേദം, ആയുര്‍വേദത്തിനു കേരളം, മാധ്യമങ്ങളുടെ പങ്ക്’ എന്ന തായിരുന്നു വിഷയം. ആയുര്‍വേദ ചികിത്സയുടെ വിജയകഥകള്‍ പൊതു സമൂഹത്തില്‍ എത്തിക്കുന്നതിലുള്ള പരാജയമാണു ആയുര്‍വേദത്തിന്റെ വികസനത്തിനു തടസ്സം. ആയുര്‍വേദ ചികിത്സകൊണ്ട് ഉപജീവനം നടത്തിയവരല്ല ആദ്യകാലത്ത് ചികിത്സാരംഗത്തുണ്ടായിരുന്നത്. കാലം മാറിയതോടെ ആയുര്‍വേദ ചികിത്സാരംഗത്തേക്ക് കടന്നുവന്നവര്‍ പഴമയില്‍നിന്നു മാറ്റംവന്നരും ആധുനികരീതി അവലംബിക്കാത്തവരുമായി എന്നതാണു വെല്ലുവിളി. ഇതു എപ്രകാരം തരണം ചെയ്യണമെന്നും സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്യും. വിവിധ മാധ്യമ പ്രവര്‍ത്തകര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. വി.ജി. ഉദയകുമാര്‍ മോഡറേറ്ററായിരുന്നു. ജോ. ഡയറക്ടര്‍ ഐഎസ്എം ഡോ. എല്‍. ഗോപിനാഥന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ആര്. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു.
ഇന്നു നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്റ് അധ്യക്ഷത വഹിക്കും. കേരളാ സ്റ്റേറ്റ് ഗവ. ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന് 34-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ചവെച്ച കോട്ടയം ജില്ലക്ക് പ്രത്യേക അവാര്‍ഡ് നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: