ന്യൂദല്‍ഹി: ചെറുകിട വില്‍പ്പന വില സൂചികയില്‍ വന്‍കുറവ്. ഒക്ടോബറില്‍ 5.52 ശതമാനമായിരുന്ന വില്‍പ്പന വില നവംബറില്‍ 4.38 ശതമാനമായി താണു.
ഇത് റെക്കോര്‍ഡാണ്. ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതും എണ്ണവില കുത്തനെ ഇടിഞ്ഞതുമാണ് ചെറുകിട വില്‍പ്പന വില ഇത്രയും കുറയാന്‍ കാരണം.
2013ല്‍ ചെറുകിട വില്‍പ്പന വിലസൂചിക 11.16 ശതമാനമായിരുന്നു. മോദി സര്‍ക്കാര്‍ വന്ന ശേഷം ഇത് കുറഞ്ഞുവരികയായിരുന്നു.
അതേസമയം, വ്യാവസായിക ഉത്പാദനത്തില്‍ അല്‍പ്പം കുറവ് വന്നിട്ടുമുണ്ട്.എണ്‍പതുകളിലുണ്ടായ സാമ്പത്തിക വളര്ച്ചാക്കുറവില് നിന്ന് കരകയറാന്‍ കൂടുതല്‍ ഗതിവേഗം ആര്‍ജിക്കേണ്ടത് അനിവാര്യമാണ്.
തുടര്‍ച്ചയായ അഞ്ചാം മാസമാണ് ചെറുകിട വില്‍പ്പന വില കുറയുന്നത്. ഭക്ഷ്യവസ്തുക്കളുടെ വില സൂചിക ഒക്ടോബറില്‍ 5.59 ശതമാനമായിരുന്നു. നവംബറില്‍ 3.14 ശതമാനമായി. പച്ചക്കറി ചെറുകിട വില്‍പ്പനവിലയില്‍ 10.9 ശതമാനം കുറവാണ് വന്നത്.
പഴങ്ങളുടെ വിലക്കയറ്റം 17.49ല്‍ നിന്ന് 13.74 ആയിക്കുറഞ്ഞു. 2015 മാര്‍ച്ച് ആകുമ്പോഴേക്കും വിലക്കയറ്റം എട്ടുശതമാനവും 2016 ജനുവരി ആകുമ്പോഴേക്ക് ആറു ശതമാനവും ആക്കിക്കുറയ്ക്കാനാണ് ശ്രമം. ഇതു കണക്കിലെടുത്ത് ബാങ്ക് പലിശ നിരക്കില്‍ ഇളവുവരുത്താന്‍ ആര്‍ബിഐക്കു മേല്‍ വീണ്ടും സമ്മര്‍ദ്ദമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: