ചേര്‍ത്തല: ചേര്‍ത്തല ഏരിയ സമ്മേളനത്തിന് ഐസക്ക് പക്ഷത്തിനു തിരിച്ചടി. ഔദ്യോഗിക പക്ഷത്തോടൊപ്പം ചേര്‍ന്ന വിഎസ് പക്ഷക്കാരനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഏരിയ കമ്മിറ്റിയില്‍ ഔദ്യോഗിക പക്ഷത്തിനു മേല്‍ക്കൈ. നിലവിലുണ്ടായിരുന്ന ഏരിയ കമ്മറ്റി അവതരിപ്പിച്ച ഔദ്യോഗിക പാനലില്‍ നിന്നും പത്തുപേര്‍ തോറ്റപ്പോള്‍ ഔദ്യോഗിക പാനലില്‍നിന്നും പുറത്താക്കപ്പെട്ട പി.എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പുറത്തു നിന്നു മത്സരിച്ചാണ് ഔദ്യോഗിക പക്ഷം ആധിപത്യം നേടിയത്. ഔദ്യോഗിക വിഭാഗത്തോടൊപ്പം നിന്ന വിഎസ് പക്ഷക്കാരനായ കെ. രാജപ്പന്‍നായരെ ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇതോടെ 19 അംഗ കമ്മറ്റിയില്‍ ഔദ്യോഗിക പക്ഷത്തിന് 15 അംഗങ്ങളായി.
19 അംഗ ഔദ്യോഗിക പാനലില്‍ നിന്നും ഒമ്പതുപേര്‍ മാത്രമാണ് ജയിച്ചത്. നിലവിലെ ഏരിയ സെക്രട്ടറി എ.എസ്. സാബു, വി.എ. രാജന്, മുകുന്ദന്‍നായര്‍, വി.പി. ഷേര്‍ളി, ഏലിക്കുട്ടി ജോണ്‍, എം.വി. രഘുവരന്, പി.ആര്. ഹരിക്കുട്ടന്, വി.എ. പരമേശ്വരന്, ഷേര്‍ളി ഭാര്ഗവന് എന്നിവരാണ് പാനലില്‍ നിന്നും ജയിച്ചത്. പുറത്തുനിന്നും മത്സരിച്ചവരില്‍ നിലവിലെ കമ്മറ്റിയംഗമായ ഔദ്യോഗിക പക്ഷത്തെ കെ. ഉണ്ണികൃഷ്ണന് മാത്രമാണ് പരാജയപ്പെട്ടത്. സെക്രട്ടറി സ്ഥാനത്തേക്കു ഉയര്‍ത്തിക്കാട്ടിയിരുന്ന ഉണ്ണികൃഷ്ണന്റെ തോല്‍വി അവര്‍ക്കു തിരിച്ചടിയായി.
ഔദ്യോഗിക പാനലിനെതിരെ 11പേരാണ് മത്സരരംഗത്തു വന്നത്. എന്‍.ആര്. ബാബുരാജും പി.വി. ചന്ദ്രനും ഒഴികെ ഒഴിവാക്കപ്പെട്ട നാലുപേരും രാജപ്പന്‍നായര്‍, ശ്യാം കുമാര്‍, വിശ്വംഭരന്, കെ.ഡി. പ്രസന്നന്, പ്രൊഫ. എം.എല്‍. പ്രകാശ്, കെ.ബി. ബാബുരാജ്, കെ.എം. സുകുമാരന്‍ എന്നിവരാണ് മത്സരിച്ചത്. ജില്ലാ സെക്രട്ടേറിയേറ്റംഗം ആര്. നാസറായിരുന്നു വരണാധികാരി. സംസ്ഥാന കമ്മറ്റിയംഗം അഡ്വ. സി.എസ്. സുജാത, ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബു, ജില്ലാ സെക്രട്ടേറിയേറ്റംഗങ്ങളായ സജി ചെറിയാന്, ഡി. ലക്ഷ്മണന്, ജി. വേണുഗോപാല്‍ എന്നിവരാണ് നിരീക്ഷകരായി പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: