കോട്ടയം: കേരളത്തിലെ ന്യൂനപക്ഷസമൂഹത്തിന്റെ അപ്പോസ്തലനായി നടിച്ച് രാഷ്ട്രീയ അധികാരം കുടുംബസ്വത്തായികൊണ്ടു നടക്കുന്ന കെ.എം മാണി സമൂഹത്തിന് അപമാനമാണെന്ന് ബിജെപി ന്യൂനപക്ഷമോര്‍ച്ച ജില്ലാ കമ്മറ്റി ആരോപിച്ചു. വിജലന്‍സ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്ത സാഹചര്യത്തില്‍ കെ.എം മാണിക്ക് സഭയില്‍ തുടരാന്‍ അര്‍ഹതയില്ല. മാണി രാജിവയ്ക്കാതിരിക്കുകയും ഉമ്മന്‍ചാണ്ടി നിശബ്ദദത പാലിക്കുകയും ചെയ്യുന്നത് ബാര്‍ ഉടമകളുടെ 20 കോടിയില്‍ വീതം കിട്ടിയതുകൊണ്ടാണ്.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ജിജോ ജോസഫ് അധ്യക്ഷതവഹിച്ചു. മോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് കെ.സി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ഹരി മുഖ്യപ്രഭാഷണം നടത്തി. സ്റ്റീഫന്‍ ബച്ചന്, ഷിജു അഗസ്റ്റിന്, സെബാസ്റ്റിയന് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: